ദില്ലി: ഖാലിസ്ഥാൻ ഭീകരർക്ക് ആയുധങ്ങൾ വിൽക്കുന്ന സംഘത്തിലെ രണ്ട് പേർ ദില്ലിയിൽ അറസ്റ്റിൽ. ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൊടും കുറ്റവാളികളായ ബബ്ലു സിംഗ്, രാജേന്ദ്ര സിംഗ് ബർനാല എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്‍തത്. ഇവരുടെ പക്കൽ നിന്ന് വൻ ആയുധ ശേഖരവും പിടിച്ചെടുത്തിട്ടുണ്ട്.
ഇരുവരെയും ദില്ലി പോലീസിന്റെ പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്. ഓൺലൈൻ ആയുധങ്ങൾ വിൽക്കുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. 10 കൈത്തോക്കുകളും, 60 തിരകളുമാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്.
ഭീകരരുമായി സമൂഹമാധ്യമങ്ങളിൽ വഴിയാണ് ഇവർ ആയുധ ഇടപാട് നടത്തുന്നത്. ഇവരുടെ സംഘത്തിലെ കൂടുതൽ പേർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു . വിശദവിവരങ്ങൾക്കായി പ്രതികളെ ചോദ്യം ചെയ്തുവരിയാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona