Featured

കേരള കോൺഗ്രസിന് ഇന്ന് നിർണായകം: സീറ്റില്ലെങ്കിൽ പാർട്ടി വിടുമെന്ന ഭീഷണിയിൽ പി ജെ ജോസഫ്

കോട്ടയം∙ കോട്ടയത്തെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസിന്‍റെ നിര്‍ണായക യോഗങ്ങള്‍ ഇന്ന്. രാവിലെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിന് ശേഷം സ്റ്റിയറിങ് കമ്മിറ്റി യോഗവും ചേരും. ഇതിനിടെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യവുമായി മാണി ഗ്രൂപ്പ് നേതാക്കള്‍ പി.ജെ.ജോസഫിനെ സമീപിച്ചു.

പാര്‍ട്ടിക്ക് ലഭിക്കുന്ന ഏകസീറ്റില്‍ മൽസരിക്കാന്‍ തയാറായി നില്‍ക്കുകയാണു പി.ജെ. ജോസഫ്. ആഗ്രഹം പരസ്യമായി പറഞ്ഞ പിജെ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നു. എന്നാല്‍ പി.ജെ. ജോസഫിന്‍റെ അവകാശവാദങ്ങള്‍ അംഗീകരിക്കാതെ മാണി ഗ്രൂപ്പ് മറുപക്ഷത്തുണ്ട്. ഒരുഘട്ടത്തില്‍ പിളര്‍പ്പിന്‍റെ സൂചനകള്‍ നല്‍കി തര്‍ക്കം മുറുകിയെങ്കിലും സഭാമേലധ്യക്ഷന്‍മാരുടെ ഇടപെടല്‍ സമവായത്തിന് വഴിയൊരുക്കി. എന്നാല്‍ രണ്ട് ദിവസം മുന്‍പ് സ്ഥിതി സങ്കീര്‍ണമായി.

പരസ്യമായി സീറ്റ് ആവശ്യപ്പെട്ടത് അച്ചടക്ക ലംഘനമാണെന്ന് മാണി വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഗ്രൂപ്പിന്‍റെ പേരിലല്ല മറിച്ചു വർക്കിങ് ചെയർമാൻ എന്ന നിലയിൽ സീറ്റു വേണമെന്നാണ് പി.ജെ. ജോസഫിന്‍റെ ആവശ്യം. ഇക്കാര്യം ഇന്ന് ഇരു യോഗത്തിലും ഉന്നയിക്കും. ഇതിനിടയിലാണ് മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യവുമായി മാണി ഗ്രൂപ്പിലെ പ്രമുഖര്‍ ഇന്നലെ ഉച്ചകഴിഞ്ഞ് പി.ജെ. ജോസഫിനെ സമീപിച്ചത്.

തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതായി പിജെ ഇവരെ അറിയിച്ചു. സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ പാര്‍ട്ടി വിടാനുള്ള തീരുമാനവും പിജെ ഇന്ന് യോഗത്തില്‍ അറിയിക്കും. പാർലമെന്ററി പാർട്ടിയിലും സ്റ്റീയറിങ് കമ്മിറ്റിയിലും ഭൂരിപക്ഷമുള്ളതിനാൽ അനുകൂലമായി തീരുമാനം എടുപ്പിക്കാമെന്നാണു മാണി വിഭാഗത്തിന്റെ ആത്മവിശ്വാസം.

മുതിർന്ന നേതാവ് പി.ജെ. ജോസഫ് സീറ്റ് ആവശ്യപ്പെടുമ്പോൾ അതിനെ തള്ളാന്‍ അംഗങ്ങള്‍ക്കാകില്ലെന്ന് ജോസഫ് വിഭാഗവും വിശ്വസിക്കുന്നു. മുതിര്‍ന്ന നേതാക്കളുടെ നിലപാട് വിഷയത്തില്‍ നിര്‍ണായകമാകും. കമ്മിറ്റി യോഗങ്ങളിലും തര്‍ക്കം മുറുകിയാല്‍ അന്തിമ തീരുമാനം കെ.എം. മാണിക്ക് വിടും. പി.ജെ. ജോസഫിനു സീറ്റു നൽകി പകരം മാണി വിഭാഗം പാർട്ടി സ്ഥാനം ഏറ്റെടുക്കാനുള്ള സമവായ നീക്കത്തിനും സാധ്യത ഏറെയാണ്.

Anandhu Ajitha

Recent Posts

വെനസ്വേലയിലെ അമേരിക്കൻ അധിനിവേശം !! മേഖലയിൽ ആശങ്ക പടരുന്നു! കൊളംബിയയ്ക്ക് ട്രമ്പിന്റെ മുന്നറിയിപ്പ് ; മയക്കുമരുന്ന് ലാബുകൾക്ക് നേരെയും ആക്രമണം നടത്താൻ മടിക്കില്ലെന്ന് പ്രസ്താവന

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…

19 minutes ago

പഞ്ചാബിലും ചണ്ഡിഗഡിലും അതിശൈത്യം തുടരുന്നു ! കാഴ്ച മറച്ച് മൂടൽ മഞ്ഞും; ജനുവരി 6 വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…

26 minutes ago

പഞ്ചാബിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം! ആം ആദ്മി പാർട്ടി നേതാവിനെ വിവാഹ ചടങ്ങിൽ പങ്കെടുക്കവെ വെടിവെച്ചു കൊന്നു ; സിസിടിവി ദൃശ്യങ്ങളിലൂടെ പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിൽ അമൃത്സർ പോലീസ്

അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…

1 hour ago

ഛത്തീസ്ഗഢിൽ വൻ ഏറ്റുമുട്ടൽ ! 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന; മുതിർന്ന കമാൻഡർ ഉൾപ്പെടെ 20 പേർ കീഴടങ്ങി

സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…

2 hours ago

വിമാനത്തിനുള്ളിൽ പവർ ബാങ്ക് ഉപയോഗത്തിന് കർശന വിലക്ക്! പുതിയ സുരക്ഷാ നിയമങ്ങളുമായി ഡിജിസിഎ

ദില്ലി : വിമാനയാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പവർ ബാങ്കുകളുടെയും ലിഥിയം ബാറ്ററികളുടെയും ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങളുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ്…

3 hours ago

സിലിയ ഫ്ലോറസിനും കുരുക്ക് മുറുക്കി അമേരിക്ക : മയക്കുമരുന്ന് മാഫിയയുമായി ബന്ധമെന്നും വൻ തുക കൈക്കൂലി വാങ്ങിയെന്നും കുറ്റപത്രത്തിൽ

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ അമേരിക്കൻ സേനയുടെ പിടിയിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ സിലിയ ഫ്ലോറസിനെതിരെയും അതീവ ഗുരുതരമായ ആരോപണങ്ങളുമായി…

3 hours ago