കാനഡ : ഫിയോണ ചുഴലിക്കാറ്റ് അറ്റ്ലാന്റിക് ദ്വീപായ ബർമുഡയിൽ ആഞ്ഞടിച്ചു. കനത്ത മഴയോടും കാറ്റോടും കൂടി , അത് കിഴക്കൻ കാനഡയിലേക്ക് നീങ്ങി.കനേഡിയൻ ചരിത്രത്തിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായി മാറുമോയെന്ന ഭീഷണിയിലാണ് കാനഡ.
ആഴ്‌ച്ചയുടെ തുടക്കത്തിൽ തന്നെ ഫിയോണ കരീബിയൻ ദ്വീപുകളെ തകർത്തിരുന്നു,. ഏകദേശം ഒരു ദശലക്ഷം ഉപഭോക്താക്കൾ അഞ്ച് ദിവസം വൈദ്യുതിയില്ലാതെ കഴിഞ്ഞു.
അതിശക്തമായ വേഗതിയിലാണ് ചുഴലിക്കാറ്റ് ബർമുഡയിൽ എത്തിയതെങ്കിലും പുലർച്ചെയോടെ ബ്രിട്ടീഷ് പ്രദേശത്തിന് പടിഞ്ഞാറ് കടന്നതിനാൽ ചുഴലിക്കാറ്റിന്റെ വേഗത കുറഞ്ഞു. കാറ്റ് മണിക്കൂറിൽ 103 മൈൽ (166 കി.മീ) വരെ ഉയർന്നതായി ബെർമുഡ കാലാവസ്ഥ സർവീസ് അറിയിച്ചു.
എന്നാൽ പ്രദേശം വലിയ തോതിൽ പരിക്കേൽക്കാത്തതായി കാണപ്പെടുന്നതായി ബെർമുഡ കാലാവസ്ഥാ സേവനത്തിന്റെ ഡെപ്യൂട്ടി ഡയറക്ടർ മിഷേൽ പിച്ചർ പറഞ്ഞു.