മലപ്പുറം: എടവണ്ണയിലെ 17-കാരിയുടെ മരണം കൊലപാതകം അല്ലെന്ന് പോലീസ്. ആത്മഹത്യ ചെയ്യുന്നുവെന്ന് പെൺകുട്ടി സഹോദരിക്ക് സന്ദേശം അയച്ചതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതേ തുടർന്നാണ് കൊലപതാകമല്ലെന്ന് പോലീസ് വ്യക്തമാക്കിയത്.
പെൺകുട്ടി മരിച്ച സമയത്ത് ദുരൂഹസാഹചര്യത്തിൽ സ്ഥലത്ത് കണ്ട യുവാക്കളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാക്കളെ തിരിച്ചറിഞ്ഞത്. യുവാക്കൾക്ക് കേസുമായി പങ്കില്ലെന്ന് പോലീസ് അറിയിച്ചു. പോലീസ് കരാട്ടെ ക്ലാസിലെ മറ്റ് പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തും.
അതേസമയം, കേസിൽ പ്രതിയായ കരാട്ടെ അദ്ധ്യാപകൻ സിദ്ദിഖലിക്കെതിരെ കഴിഞ്ഞ ദിവസം മറ്റൊരു വിദ്യാർത്ഥിനിയും പരാതിയുമായി രംഗത്തെത്തിയിരുന്നു. പ്രായപൂർത്തികാവാത്ത നിരവധി കുട്ടികളെ പ്രതി ലൈംഗിക പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന് വിദ്യാർത്ഥിനി വെളിപ്പെടുത്തി. പരിശീലനത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് ഇയാൾ നിരന്തരം ശരീരത്തിൽ സ്പർശിച്ചിരുന്നുവെന്നും വിദ്യാർത്ഥിനി പറഞ്ഞു.