ദില്ലി: ദില്ലിയിൽ വന്‍ ലഹരിമരുന്നുവേട്ട. 2500 കോടിയുടെ ഹെറോയിന്‍ പിടിച്ചെടുത്തു. ദില്ലി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് 354 കിലോഗ്രാം വരുന്ന 2500 കോടിയുടെ ഹെറോയിന്‍ പിടിച്ചെടുത്തത്. ഇതിന് അന്താരാഷ്ട്ര വിപണിയില്‍ 2500 കോടി രൂപ വില വരുമെന്നും മയക്കുമരുന്ന് അഫ്ഗാനിസ്ഥാനില്‍ നിന്ന് എത്തിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
ദില്ലി പൊലീസ് മാസങ്ങളായി നടത്തിവരുന്ന ഓപറേഷന്റെ ഭാഗമായാണ് ലഹരിവസ്തു പിടിച്ചെടുത്തത്. മധ്യപ്രദേശ്, ഫരീദാബാദ്, പഞ്ചാബ് എന്നിവിടങ്ങളിലായി സംഘത്തിന്റെ പ്രവര്‍ത്തനം വ്യാപിച്ചുകിടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. മുംബൈയില്‍ നിന്ന് ദില്ലിയിലേക് കണ്ടെയിനറുകളില്‍ ഒളിച്ചുകടത്താന്‍ ശ്രമത്തിനിടയിലാണ് സംഘം പിടിയിലായത്. ദില്ലി പൊലീസ് ഇതുവരെ പിടികൂടിയതില്‍വച്ച് ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയാണിത്. പിടികൂടിയവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona