തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ ഹാജരായ അഭിഷേക് മനു സിങ്വിക്ക് ദേവസ്വം ബോര്‍ഡ് നല്‍കാനുള്ളത് 62 ലക്ഷം രൂപ.
സിങ്വിയുടേത് താങ്ങാന്‍ പറ്റുന്ന ഫീസല്ലെന്നും ഇളവ് വേണമെന്നും ദേവസ്വം ബോര്‍ഡ് സിങ്വിയോട് ആവശ്യപ്പെടും. ഇക്കാര്യത്തില്‍ ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. കേസില്‍ സിങ്വിയെ നിയമിച്ചത് ദേവസ്വം ബോര്‍ഡിന്‍റെ എതിര്‍പ്പ് മറികടന്നായിരുന്നു.