തിരുവാഭരണ ഘോഷയാത്ര അട്ടത്തോട് എത്തിയപ്പോൾ അയ്യപ്പഭക്തർ ഒന്ന് അമ്പരന്നു. കറുത്ത വസ്ത്രമണിഞ്ഞ യുവതി ഘോഷയാത്രയ്‌ക്കൊപ്പം നടക്കുന്നു. സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥർ വഴി ആളെ തിരിച്ചറിഞ്ഞതോടെ ഭക്തരുടെ മുഖത്ത് അത്ഭുതമായി. തീർത്ഥാടകർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഏതൊക്കെയാണെന്ന് തിരിച്ചറിയാനും തിരുവാഭരണ പാതയിലുള്ള പ്രശ്നങ്ങൾ തിരിച്ചറിയാനും സുരക്ഷ വിലയിരുത്തുവാനും അന്വേഷിച്ചറിയാൻ നേരിട്ടെത്തിയ നിഷാന്തിനി ഐപിഎസ് ആയിരുന്നു ആ സ്ത്രീ. ആചാരം ലംഘിക്കപ്പെടാതിരിക്കാനായി മല കയറാതെ അട്ടത്തോട് മുതൽ പമ്പ വരെയാണ് തിരുവാഭരണ സംഘത്തോടൊപ്പം അവർ യാത്ര ചെയ്തത്.
തിരുവാഭരണ പാതയിലുള്ള പ്രശ്നങ്ങൾ തിരിച്ചറിയാനും സുരക്ഷ വിലയിരുത്തുവാനും തിരുവാഭരണ സംഘത്തോടൊപ്പം അട്ടത്തോട് മുതൽ പമ്പ വരെ നിഷാന്തിനി ഐപിഎസ് യാത്രചെയ്തപ്പോൾ pic.twitter.com/8CGciZEoak
— Tatwamayi News (@TatwamayiNews) January 15, 2024
പാതയിൽ ഉള്ള പ്രശ്നങ്ങൾ പഠിക്കുവാനും സുരക്ഷ വിലയിരുത്തുന്നതിനുമൊപ്പം വരും വർഷങ്ങളിൽ എന്തൊക്കെ സൗകര്യങ്ങളാണ് ഭക്തർക്കായി ചെയ്തു നൽകേണ്ടതെന്ന കാര്യങ്ങൾ മനസ്സിലാക്കുന്നതിന്റെ ഭാഗമായിരുന്നു ഐപിഎസ് ഉദ്യോഗസ്ഥ നേരിട്ടെത്തിയത്. ഇതാദ്യമായിട്ടാണ് ഐപിഎസ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥ തിരുവാഭരണ യാത്ര സംഘത്തോടൊപ്പം സഞ്ചരിക്കുന്നത്.