Thursday, May 2, 2024
spot_img

17 വയസുകാരി കരൾ പകുത്തുനൽകാൻ അനുമതി തേടിയ ഹർജി; തീരുമാനമെടുക്കാൻ കൂടുതൽ സമയം വേണ്ടി വരുമെന്ന് മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ,സ്‌കാനിംഗ് നടപടികൾ കൂടി പൂർത്തിയാക്കിയ ശേഷം കോടതിയിൽ റിപ്പോർട്ട് നൽകും

തൃശൂർ:17വയസ്സുകാരിക്ക് തന്റെ അച്ഛന് കരൾ പകുത്തുനൽകാൻ അനുമതി തേടിയ ഹർജിയിൽ തീരുമാനമെടുക്കാൻ കൂടുതൽ സമയം തേടി മെഡിക്കൽ എജ്യൂക്കേഷൻ ഡയറക്ടർ.തൃശൂർ കോലഴി സ്വദേശി പി.പി. ദേവനന്ദ നൽകിയ ഹർജിയിലാണു നടപടി. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്‌ ദേവനന്ദയുടെ അച്ഛൻ.നിയമപ്രകാരം പ്രായപൂർത്തിയാകാത്തവർക്ക് അവയവം ദാനം ചെയ്യാനാകില്ല.

തന്റേത് പ്രത്യേക കേസായി പരിഗണിക്കണമെന്നാണ് ദേവനന്ദയുടെ ആവശ്യം.കരൾ സ്വീകരിക്കേണ്ട രോഗിയുടെ നിലവിലെ അവസ്ഥ മോശമാണെന്നും ഇന്നത്തെ സ്‌കാനിംഗ് നടപടികൾ കൂടി പൂർത്തിയാക്കിയ ശേഷം കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും മെഡിക്കൽ എജ്യൂക്കേഷൻ ഡയറക്ടർ കോടതിയെ അറിയിച്ചു

Related Articles

Latest Articles