കൊല്ലം: കുഴിത്തുറയിൽ തമിഴ്‌നാട്ടിൽ നിന്നും കടത്തിക്കൊണ്ടുവന്ന റേഷനരിയുമായി സഞ്ചരിച്ച ടെംബോ പൊലീസ് പിടികൂടി. എട്ട് ടൺ റേഷൻ അരിയാണ് പിടികൂടിയത്. സംഭവത്തെ തുടർന്ന് ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പോലീസിന്റെ വാഹനപരിശോധനയ്‌ക്കിടെയായിരുന്നു റേഷൻ അരി പിടികൂടിയത്. കൊല്ലം കുഴിത്തുറയിൽ വച്ച് കളിയാക്കാവിള എസ്.ഐ. ചിന്താമണിയാണ് പിടികൂടിയത്. ലോഡ് കണ്ട് സംശയം തോന്നിയതിനെ തുടർന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് റേഷൻ അരിയാണെന്ന് വ്യക്തമായത്.
പിന്നാലെ ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തു. തുടർന്ന് ഡ്രൈവറെ ചോദ്യം ചെയ്യുകയായിരുന്നു. ഡ്രൈവർ പെരുഞ്ചിലമ്പ് സ്വദേശി ദിനേഷ് കുമാറിനെ കസ്റ്റഡിയിലെടുത്ത് നടത്തിയ അന്വേഷണത്തിൽ റേഷനരിയുമായി ലോറി തൂത്തുക്കുടിയിൽ നിന്ന് കട്ടാക്കടയിലേയ്ക്ക് പോവുകയായിരുവെന്ന് തെളിഞ്ഞു. സംഭവത്തിൽ ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നാണ് വിവരം. പിടിച്ചെടുത്ത അരി സിവിൽ സപ്ലൈസ് വകുപ്പിന് കൈമാറി.