ദില്ലി: പൗരന്മാര്‍ക്ക് ഇന്ത്യയിലെവിടെ നിന്നും വോട്ടു ചെയ്യാന്‍ സാധിക്കുന്ന വിധത്തിൽ വോട്ടിങ് സമ്പ്രദായം പരിഷ്കരിക്കാനൊരുങ്ങി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ ഡയ്നാമിക് വോട്ടിംഗ് സംവിധാനം ഉള്‍പ്പെടുത്തിയാണ് ഇത് സാധ്യമാക്കുക. 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പോടെ ഇതിനുവേണ്ട മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിഗമനം.
ഡയ്നാമിക് വോട്ടിംഗ് സംവിധാനം ഉള്‍പ്പെടുത്തുക വഴി ഒരു പൗരന് രാജ്യത്തിന്റെ ഏതു ഭാഗത്തുനിന്നും സ്വന്തം മണ്ഡലത്തിലേക്ക് വോട്ട് രേഖപ്പെടുത്താന്‍ സാധിക്കും. മറ്റു ഭാഗങ്ങളില്‍ നിന്ന് സ്വന്തം മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സംവിധാനത്തെക്കുറിച്ചു പഠിക്കാന്‍ ഏഴംഗ ഉപദേശക സമിതിക്ക് തെരഞ്ഞെടുപ്പു കമ്മീഷന്‍ രൂപം കൊടുത്തിട്ടുണ്ട്.
2024-ലെ തിരഞ്ഞെടുപ്പില്‍ ഡയ്നാമിക് ബാലറ്റ് മെഷീന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കാനാനനുള്ള ആലോചികൾ പുരോഗമിക്കുകയാണ്. പരീക്ഷണം വിജയം കണ്ടാൽ പുതിയ മെഷീനുകല്‍ വാങ്ങാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. ദൂരസ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് വോട്ടു ചെയ്യാൻ വേണ്ടി മാത്രം സ്വന്തം മണ്ഡലത്തിലേക്ക് മടങ്ങിവരേണ്ട അവസ്ഥ പുതിയ സംവിധാനം വരുന്നതോടെ ഇല്ലാതാകും. ഇത് തെരഞ്ഞെടുപ്പുകളിലെ വോട്ടിങ് ശതമാനത്തിൽ വലിയ രീതിയിൽ പ്രതിഫലിച്ചേക്കും.

