ഭഗല്പുർ: ബിഹാറിലെ ഭഗല്പുരിൽ പടക്ക നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 11 പേർ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഭഗല്‍പൂര്‍ ജില്ലയിലെ താതാര്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പ്രദേശത്തെ മൂന്നോളം വീടുകൾക്ക് സ്ഫോടനത്തിന്റെ ആഘാതത്തിൽ കേടുപാടുകൾ സംഭവിച്ചു.
നിരവധിപേർ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായിട്ടാണ് സംശയിക്കുന്നത്. അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
അതേസമയം കെട്ടിടത്തിലുള്ള കുടുംബം പടക്ക നിര്‍മ്മാണത്തിലേര്‍പ്പെട്ടിരുന്നതായും, അവിടെ സൂക്ഷിച്ചിരുന്ന വെടിമരുന്നുകള്‍ക്ക് തീപിടിച്ചതാണ് സ്‌ഫോടനത്തിന് കാരണമെന്നുമാണ് പ്രഥമദൃഷ്ട്യാ മനസ്സിലായതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് സുബ്രത് കുമാര്‍ സെന്‍ പറഞ്ഞു.
മാത്രമല്ല സ്‌ഫോടനത്തില്‍ സമീപത്തെ രണ്ടു മൂന്ന് വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സ്‌ഫോടനമുണ്ടായ കെട്ടിടത്തിന് സമീപം ഒരു അനാഥാലയവും സ്ഥിതിചെയ്യുന്നുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുന്നതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി.