ദില്ലി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വിമാന സർവീസുകൾക്കുള്ള സെപറ്റംബര്‍ 30 വരെ വീണ്ടും നീട്ടി. കേന്ദ്ര വ്യയോമയാന മന്ത്രാലയമാണ് ഇതു സംബഡിച്ചു ഉത്തരവ് ഇറക്കിയത്.
കോവിഡ് -19 രോഗബാധ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് 2020 മാർച്ച് 23 മുതൽ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വാണിജ്യ യാത്രാ സേവനങ്ങൾ രാജ്യത്ത് നിർത്തിവച്ചിരിക്കുകയാണ്.
യുഎസ്, യുകെ, യുഎഇ എന്നിവയുൾപ്പെടെ 24 രാജ്യങ്ങളിലേക്ക് “എയർ ബബിൾ” കരാർ പ്രകാരം ഇന്ത്യ അന്താരാഷ്ട്ര വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. അതേസമയം നേരത്തെ കോവിഡ് രണ്ടാം തരംഗ സമയത്ത് 65 ശതമാനം ആൾക്കാരുമായി സർവീസ് നടത്താൻ ആഭ്യന്തര വിമാന സർവീസുകൾക്ക് അനുമതി കൊടുത്തിരുന്നു. ഇപ്പോഴിത് 100 ശതമാനമാക്കിയിട്ടുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona