ദില്ലി: ഹോക്കി ഇതിഹാസം മേജര്‍ ധ്യാൻചന്ദിന്‍റെ സ്മരണയിൽ രാജ്യം ഇന്ന് ദേശീയ കായിക ദിനം ആചരിക്കുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഹോക്കി താരം മേജർ ധ്യാൻ ചന്ദിന്‍റെ ജന്മദിനമാണ് ഓഗസ്റ്റ് 29. ഇതിഹാസതാരത്തിനോടുള്ള ആദരവായാണ് ദേശീയകായികദിനമായി ഈ ദിനം ആചരിക്കുന്നത്. വെറുമൊരു കളിക്കാരൻ മാത്രമല്ല ധ്യാൻചന്ദ് .ദേശസ്നേഹത്തിൻ്റെ പ്രതീകം കൂടിയാണ് ആർമിയിൽ മേജർ റാങ്കിൽ വിരമിച്ച അദ്ദേഹം.
ഡ്രിബ്ലിങും ഗോൾ സ്കോറിങ് മികവുമാണ് ധ്യാൻ ചന്ദിനെ ശ്രദ്ധേയനാക്കിയത്. ഇന്ത്യൻ ഹോക്കി ടീമിന്‍റെ നായകനായി മാറിയ ധ്യാൻ ചന്ദ് 1928, 1932, 1936 ഒളിംപിക്സുകളിൽ ഇന്ത്യയെ മെഡൽനേട്ടത്തിലേക്ക് നയിച്ചു. പത്മഭൂഷൺ പുരസ്ക്കാരം നേടിയ ഇന്ത്യയിലെ ഏക ഹോക്കി താരമാണ് ധ്യാൻ ചന്ദ്. അതേസമയം രണ്ടാഴ്ച്ച മുമ്പ് അവസാനിച്ച ഒളിംപിക്‌സില്‍ നീരജ് ചോപ്ര എന്ന ഇന്ത്യക്കാരന്‍ ജാവലിനില്‍ നേടിയ സ്വര്‍ണം നമ്മുടെ കായികതക്ക് നല്‍കിയ ഊര്‍ജ്ജം വളരെ വലുതാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona