കോഴിക്കോട്: ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയില്‍ ആളുകള്‍ കൃഷി ഭൂമി ഉപേക്ഷിച്ച് പലായനം ചെയ്യാനൊരുങ്ങുന്നു. വന്യമൃഗ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് ഈ നീക്കം. കാട്ടാനകളാണ് പ്രദേശ വാസികൾക്ക് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുന്നത്. പെരുവണ്ണാമൂഴി പൂഴിത്തോട് മാവട്ടത്ത് മാത്രം 25ലധികം കുടുംബങ്ങളാണ് വന്യമൃഗ ശല്യം കാരണം പത്ത് വര്‍ഷത്തിനിടെ കൃഷിഭൂമി ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് ചേക്കേറിയത്.
ഇരുപത്തിയഞ്ചോളം വീടുകള്‍ ഉണ്ടായിരുന്ന മേഖലയായിരുന്നു ഇത് എന്നാൽ കാട്ടാനകള്‍ ഇവിടെ എത്തി തുടങ്ങിയതോടെയാണ് മരണഭയത്താൽ പ്രദേശവാസികൾ വീടുകളും കൃഷിയും ഉപേക്ഷിച്ച് മറ്റു സ്ഥലങ്ങളിലേക്ക് പലായനം ചെയ്ത് തുടങ്ങിയത്.