ദില്ലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ മൂന്നാം ടെസ്റ്റില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. രണ്ടാം ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച വിഹാരിയെ തുടർന്നും പിന്തുണയ്ക്കണമെന്നാണ് ഗംഭീറിന്റെ ആവശ്യം. കോലിക്കായി രഹാനെ വഴിമാറട്ടെയെന്നും ഗംഭീർ നിർദ്ദേശിച്ചു.
മോശം ഫോമിലായിരുന്ന രഹാനെ ജോഹാനസ്ബര്‍ഗ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്കായി അര്‍ധ സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ ഒറ്റ അര്‍ധ സെഞ്ച്വറി പ്രകടനം കൊണ്ട് രഹാനെയെ നിലനിര്‍ത്തുന്നതില്‍ യുക്തിയില്ല. 2019ന് ശേഷമുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രഹാനെയുടെ ബാറ്റിങ് കണക്കുകള്‍ താഴോട്ടാണ് കൂപ്പുകുത്തുന്നത്. ഈ സാഹചര്യത്തില്‍ രഹാനെ പുറത്തിരിക്കുന്നതാണ് നിലവിലെ സാഹചര്യത്തില്‍ നല്ലത്. ഗംഭീര്‍ വ്യക്തമാക്കി.
കോഹ്ലിയെത്തുമ്പോൾ രഹാനെയെയാണ് മാറ്റേണ്ടതെന്ന് ഉറച്ച് പറയുന്ന അദ്ദേഹം വിരാട് നാലാം നമ്പരിലും, വിഹാരി അഞ്ചാം നമ്പരിലും കളിക്കണമെന്നാണ് അഭിപ്രായപ്പെടുന്നത്.ശര്‍ദുല്‍ ഠാക്കൂറിനെ പരിഗണിക്കേണ്ടന്ന നിലപാടിലാണ് ഗംഭീര്‍. ഇന്ത്യക്ക് അധികമായൊരു ബാറ്റിങ് കരുത്താണ്