Sunday, May 19, 2024
spot_img

ജര്‍മ്മന്‍ യുവതിയെ കാണാതായ സംഭവം: അന്വേഷണം ഊര്‍ജിതമാക്കുന്നു

തിരുവനന്തപുരം: കേരളം സന്ദര്‍ശിക്കാനെത്തിയ ജര്‍മ്മന്‍ യുവതിയെ കാണാതായ സംഭവം അന്വേഷിക്കാന്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിക്കും. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും രേഖകള്‍ പൊലീസ് പരിശോധിച്ചു. യുവതിയുടെ കുടുംബത്തിന്റെ മൊഴിയെടുക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്.

മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്തെത്തിയ ലിസ വെയ്‌സിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ജര്‍മ്മന്‍ കോണ്‍സുലേറ്റ് ഡിജിപിക്ക് കത്തയയ്ക്കുകയായിരുന്നു. ലിസയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്നായിരുന്നു കോണ്‍സുലേറ്റിന്റെ നടപടി.
അന്വേഷണത്തില്‍ എന്തെങ്കിലും തുമ്പ് കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ശംഖുമുഖം അസിസന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ അന്വേഷണത്തിന് നിയോഗിക്കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്.

ബ്രിട്ടീഷ് പൗരനായ സുഹൃത്തുമൊത്താണ് ലിസ വെയ്‌സ് മാര്‍ച്ച് 10ന് തിരുവനന്തപുരത്തെത്തിയതെന്നാണ് വിവരം. ലിസയുടെ കൂടെയുണ്ടായിരുന്ന യുകെ പൗരനായ മുഹമ്മദ് അലി മാര്‍ച്ച് 15ന് തിരികെ പോയിരുന്നു

മാര്‍ച്ച് 15ന് തിരികെ പോകുകയും ചെയ്തു. മെയ് 5ന് വിസ കാലാവധി തീര്‍ന്നിട്ടും ലിസ മടങ്ങിയെത്താത്തതിനെ തുടര്‍ന്നാണ് അമ്മ ജര്‍മ്മന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കിയത്.

യുവതിയുടെ അമ്മയുമായി വീഡിയോകോണ്‍ഫറന്‍സ് നടത്താനാണ് പൊലീസിന്റെ ശ്രമം. ഇതിനായി ജര്‍മ്മന്‍ കോണ്‍സുലേറ്റിന്റെ സഹായം തേടി. മതംമാറുന്നതുമായി ബന്ധപ്പെട്ട് ലിസ അമ്മയ്ക്ക് സന്ദേശം അയച്ചിരുന്നതായാണ് വിവരം. ഇത്തരം കാര്യങ്ങള്‍ സംബന്ധിച്ച് സ്ഥിരീകരണം വരുത്തുന്നതിന് വേണ്ടിയാണ് വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തുന്നത്.

Related Articles

Latest Articles