ദില്ലി : ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി പ്രഖ്യാപിച്ചിരുന്ന യാത്രാവിലക്ക് ജര്‍മ്മനി പിന്‍വലിച്ചു. ഇന്ത്യയിലെ ജര്‍മ്മന്‍ സ്ഥാനപതി വാള്‍ട്ടര്‍.ജെ.ലിന്‍ഡ്‌നര്‍ ദില്ലിയില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇന്ത്യയും ബ്രിട്ടനും ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങള്‍ക്കാണ് ജര്‍മ്മനി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
നേപ്പാള്‍, റഷ്യ, പോര്‍ച്ചുഗല്‍ എന്നിവയാണ് മറ്റ് രാജ്യങ്ങള്‍. എന്നാല്‍ ഇവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ചവരും കോവിഡ് ഭേദമായതിന്റെ രേഖകള്‍ കൈവശമുള്ളവരും ജര്‍മ്മനിയില്‍ എത്തിയതിന് ശേഷം ക്വാറന്റിയിനില്‍ കഴിയേണ്ടതില്ല.
കഴിഞ്ഞ ഏപ്രില്‍ മുതലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ജര്‍മ്മനി യാത്രാനിരോധനം ഏര്‍പ്പെടുത്തിയത്. കൊറോണാ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന അനുഭവപ്പെട്ടിരുന്ന സാഹചര്യത്തിലാണ്
ജര്‍മ്മനി ഈ രാജ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona