അഞ്ചല്‍: കൊല്ലത്ത് വിദ്യാര്‍ത്ഥിനിയെ നിരന്തരമായി ശല്യം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. ഏരൂര്‍ തെക്കേവയല്‍ ബിനുവിലാസത്തില്‍ വിനോദ് (26) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ ബന്ധുക്കള്‍ വിനോദിനെ പലതവണ താക്കീത് ചെയ്തെങ്കിലും ശല്യപ്പെടുത്തല്‍ തുടര്‍ന്നു. എന്നാൽ കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ ഇളയച്ഛന് വിനോദിനെ ചോദ്യംചെയ്തു. ഇതില്‍ പ്രകോപിതനായി വിനോദ് അദ്ദേഹത്തെ മര്‍ദ്ദിച്ചു.
പിന്നീട് പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. അതേസമയം എസ്.ഐ ശരലാല്‍, ഗ്രേഡ് അസി.എസ്.ഐ ശിവപ്രസാദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനില്‍കുമാര്‍, രാജീവ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ തെക്കേവയലില്‍ നിന്നും പിടികൂടിയത്. പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.