ചെന്നൈ : തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ സഹപാഠിയായ ആൺസുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിച്ച വിദ്യാർഥിനിയെ ആറംഗ സംഘം തടഞ്ഞുനിർത്തി കൂട്ടബലാത്സംഗത്തിനിരയാക്കി. 20കാരിയായ പെൺകുട്ടിയെ ആറുപേർ ചേർന്ന് ആൺസുഹൃത്തിന്റെ മുമ്പിൽവെച്ച് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
വ്യാഴാഴ്ച സഹപാഠിയായ ആൺസുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു പെൺകുട്ടി. വഴിയിൽ വെച്ച് ഇവരെ മദ്യപിച്ച് മുഖം മറച്ച രണ്ടുപേർ തടഞ്ഞു നിർത്തുകയും ആൺസുഹൃത്തിനെ മർദിച്ച ശേഷം കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി പെൺകുട്ടിയെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു. ഇതിനിടെ നാലുപേർ കൂടി എത്തി. തുടർന്ന് സംഘത്തിലെ ഒരോരുത്തരായി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഘത്തിലെ ആറാമന് വേണ്ടി പോലീസ് തിരച്ചിൽ ഊർജിതമാക്കി