മുംബൈ: കുട്ടിക്കുരങ്ങനെ (Monkey) നായ്ക്കള്‍ കടിച്ചുകൊന്നതിന്റെ പ്രതികാരമായി മഹാരാഷ്ട്രയിലെ വാനരക്കൂട്ടം ഒരു മാസം കൊണ്ട് എറിഞ്ഞ് കൊന്നത് 250 നായക്കുട്ടികളെ. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ മജല്‍ഗാവിൽ നടന്ന വിചിത്രമായ ഈ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. നായ്ക്കുട്ടികളെ പിടികൂടിയ ശേഷം ഉയർന്ന കെട്ടിടത്തിന്റെയും മരത്തിന്റെയും മുകളിലെത്തിച്ച് എറിഞ്ഞുകൊല്ലുകയായിരുന്നു. ഒരു മാസത്തിനിടെയാണ് ഇത്രയധികം നായകുട്ടികളെ കൊന്നത്.
കഴിഞ്ഞ ഒരു മാസത്തില്‍ 250 നായ്ക്കളോളം ഇതില്‍ കൊല്ലപ്പെട്ടെന്നാണു വിവരം. ലാവൂല്‍ ഗ്രാമത്തില്‍ ഒരൊറ്റ നായ്ക്കള്‍ പോലും അവശേഷിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കുരങ്ങിന്റെ കുഞ്ഞിനെ കൊന്നതിന് നായക്കുട്ടികളെ കൊന്ന് പ്രതികാരം ചെയ്യുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുരങ്ങന്മാർ പിടിച്ചുകൊണ്ട് പോകുന്ന നായക്കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ചില നാട്ടുകാർക്ക് കെട്ടിടത്തില്‍ നിന്ന വീണ് പരിക്കേറ്റിട്ടുണ്ട്.