സൂറത്ത്: 8 മാസം പ്രായമുള്ള കുഞ്ഞിനെ പരിചാരിക ക്രൂരമായി മർദ്ദിച്ചു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. വീടിനുള്ളില്‍ സ്ഥാപിച്ച സി.സി.ടി.വിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി എടുത്തിരിക്കുന്നത് . കോമല്‍ ചന്ദ്രലേഖര്‍ എന്ന യുവതിയാണ് പിടിയിലായിരിക്കുന്നത് .
മാതാപിതാക്കളുടെ അഭാവത്തില്‍ കുട്ടി കരയുന്നത് ശ്രദ്ധില്‍പെട്ട അയല്‍വാസികള്‍ നല്‍കിയ വിവരത്തെതുടര്‍ന്നാണ് കുടുംബം വീട്ടിനുള്ളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചത്. തുടർന്ന്
കുട്ടിയെ പരിചാരകൻ ക്രൂരമായി മർദിക്കുന്ന രക്തം തണുപ്പിക്കുന്ന ദൃശ്യം ക്യാമറയിൽ പതിഞ്ഞിരുന്നു. വീഡിയോയിൽ, പരിചാരിക കുട്ടിയുടെ തല കട്ടിലിൽ ആവർത്തിച്ച് അടിക്കുകയും മുടി വളച്ചൊടിക്കുന്നതും അവനെ നിഷ്കരുണം അടിക്കുന്നതും കാണാം. ഇതിന്‍റെ അടിസ്ഥാനത്തില്‍ പിതാവ് മിതേഷ് പട്ടേല്‍ കൊലപാതക ശ്രമത്തിന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.