ഗുജറാത്ത് : മോർബിയിൽ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടത്തില്‍ ഉന്നതാധികാര സമിതി അന്വേഷണം നടത്തുമെന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഘവി. 304, 308, 114 വകുപ്പുകള്‍ പ്രകാരമാണ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച്ച വൈകിട്ട് നടന്ന അപകടത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 200ലധികം ആളുകള്‍ രാത്രി മുഴുവന്‍ പവര്‍ത്തിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു .
സംഭവത്തില്‍ ഇതുവരെ 140 പേര്‍ മരിച്ചു. ഞായറാഴ്ച്ച വൈകുന്നേരം 6.30 ഓടെയാണ് പാലം തകര്‍ന്നത്. ദീപാവലി അവധിയായതിനാലും ഞായറാഴ്ചയായതിനാലും വിനോദസഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ടതായി ഹര്‍ഷ് സംഘവി പത്രസമ്മേളനത്തില്‍ പറഞ്ഞു.പ്രധാനമന്ത്രി മോദിയും സ്ഥിതിഗതികള്‍ വിലയിരുത്തിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.