ലക്നൗ: ഉത്തര്‍പ്രദേശിലെ മീററ്റിൽ നടന്ന എൻഡിഎ റാലിയില്‍ ജനങ്ങളെയും പ്രവർത്തകരെയും അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎ ഭരണകാലത്തെ നേട്ടങ്ങളും പ്രതിപക്ഷത്തിനെതിരായ അതിരൂക്ഷ വിമർശനങ്ങളും ഉൾക്കൊള്ളുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
“സംഭവിക്കില്ലെന്ന് കരുതിയ പലതും എൻഡിഎ സര്‍ക്കാര്‍ നടപ്പിലാക്കി, അയോദ്ധ്യയില്‍ ഇക്കുറി രാംലല്ലയും ഹോളി ആഘോഷിച്ചു, മുത്തലാഖ് നിരോധിച്ച് മുസ്ലീം സ്ത്രീകളുടെ അവകാശം സംരക്ഷിച്ചു. ഭാരതത്തെ വികസിത രാജ്യമാക്കാനുള്ള തെരഞ്ഞെടുപ്പാണിത്. അഴിമതിക്കാരെ ഇല്ലാതാക്കണം. അഴിമതിക്കാരില്‍ നിന്ന് ഇഡി പിടിച്ചെടുത്ത പണം രാജ്യത്തെ സാധാരണക്കാര്‍ക്ക് തിരിച്ചുനല്‍കും.
അഴിമതിക്കാരെ സംരക്ഷിക്കാനാണ് പ്രതിപക്ഷ നീക്കം, അഴിമതിക്കാരുടെ ഇൻഡി സഖ്യത്തെ ഭയമില്ല.
വാഷിംഗ് മെഷിനീൽ വരെ നോട്ട് ഒളിപ്പിക്കുന്നവരെ വിടില്ല, കൊള്ളയടിച്ചവരെ ആരെയും വെറുതെ വിടില്ല, അഴിമതിക്കാരെ പിടിക്കുന്നത് അവസാനിപ്പിക്കില്ലെന്ന ഗ്യാരന്‍റി നലല്‍കുന്നു, വൻ അഴിമതിക്കാർ ജയിലിലായി, കച്ചത്തീവ് ഇന്ത്യയിൽ നിന്ന് വെട്ടിമുറിച്ചത് കോൺഗ്രസാണ്, ഇന്ത്യ വിഭജിച്ച ഇൻഡി സഖ്യത്തെ എങ്ങനെ വിശ്വസിക്കും ?” – പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു