ബംഗളൂരു: മതമൗലികവാദികളുടെ അഴിഞ്ഞാട്ടത്തിൽ കർണാടകയിൽ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഹർഷയെ കൊലപ്പെടുത്തിയത് ജിഹാദികൾ ആണെന്ന് അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ചു.
ബജരംഗദൾ നേതാവ് ഹർഷ ആണ് കൊല്ലപ്പെട്ടത്. ബംഗളൂരുവിലെ ഷിവമോഗയിലായിരുന്നു സംഭവം. ഇന്നലെ രാത്രിയാണ് ഹർഷയ്‌ക്ക് നേരെ ആക്രമണം ഉണ്ടായത്. എന്നാൽ ഹർഷയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഹാഷ്ടാഗും മെഴുകുതിരികളുമില്ല എന്ന് സുരേന്ദ്രൻ വികാരാധീനനായി പ്രതികരിച്ചു.
”കൊല്ലപ്പെട്ടത് ഷർഷ. കൊന്നത് ജിഹാദികൾ. ഹാഷ്ടാഗുമില്ല മെഴുകുതിരിയുമില്ല. ഒരു വരി വാർത്തപോലുമില്ല…”സുരേന്ദ്രൻ വ്യക്തമാക്കി.
കർണാടകയിലെ സീഗിഹട്ടിയിൽ തയ്യൽ കട നടത്തുന്ന ആളാണ് ഹർഷ. രാത്രി കട അടച്ച് വീട്ടിലേക്ക് വരുന്നതിനിടെ അദ്ദേഹത്തെ ഒരു സംഘം ആളുകൾ ചേർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിൽ നിന്ന് 270 കിലോമീറ്റർ അകലെയുള്ള ശിവമോഗ ജില്ലയിലെ സീഗെഹട്ടി പ്രദേശത്ത് വെച്ച് ഹര്‍ഷ കൊല്ലപ്പെട്ടത്. മാരകായുധങ്ങളുമായി എത്തിയ സംഘം ഹർഷയെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു.
അക്രമികൾ കഞ്ചാവ് ലഹരിയിലായിരുന്നു എന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ഹർഷയെ നാട്ടുകാർ ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.