കൊച്ചി : തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന കേസിൽ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരായ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് സിയാദ് റഹ്മാൻ അദ്ധ്യക്ഷനായ ബെഞ്ചാണ് മന്ത്രി ആന്റണി രാജുവിനെതിരെയുള്ള എഫ്‌ഐആര്‍ റദ്ദാക്കിയത്. അതേസമയം, കേസ് ഗൗരവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. നടപടിക്രമങ്ങൾ പാലിച്ച് മുന്നോട്ട് പോകുന്നതിന് തടസമില്ലെന്നും . സാങ്കേതിക കാരണങ്ങളാലാണ് കേസ് റദ്ദാക്കുന്നതെന്നുമാണ് കോടതി വ്യക്തമാക്കുന്നത്.
അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്തിയെന്നായിരുന്നു കേസ്. തൊണ്ടിമുതലായ അടിവസ്ത്രം മാറ്റി മറ്റൊന്ന് കോടതിയില്‍ സമര്‍പ്പിച്ചതായിരുന്നു കുറ്റം. എന്നാൽ കേസിന്റെ തൊണ്ടിമുതല്‍ ഒരു അഭിഭാഷകന്‍ നശിപ്പിച്ചു എന്നുകാട്ടി കേസെടുക്കാനോ അന്വേഷിക്കാനോ പോലീസിന് കഴിയില്ലെന്നും അധികാര പരിധിയില്‍പ്പെടാത്ത ഒരന്വേഷണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ വിചാരണ നടത്താന്‍ മജിസ്‌ട്രേറ്റ് കോടതിക്ക് ചുമതലയില്ലെന്നുമായിരുന്നു ആന്റണി രാജുവിന്റെ വാദം