Saturday, May 4, 2024
spot_img

വിറ്റാമിൻ ഗുളിക കഴിക്കുന്നതിൽ മത്സരം; വിദ്യാർത്ഥിനി മരിച്ചു;
സ്‌കൂൾ ഹെഡ്മാസ്റ്റർക്കും അദ്ധ്യാപികയ്ക്കും സസ്പെൻഷൻ

കോയമ്പത്തൂർ : വിറ്റാമിൻ ഗുളിക കഴിക്കുന്നതിൽ മത്സരിച്ച ആറ് വിദ്യാർത്ഥിനികളിൽ ഒരു കുട്ടി മരിച്ചു. ഊട്ടി കാന്തൽ നഗരസഭ മുസ്‌ലിം യു.പി. സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിനി സൈബ ഫാത്തിമയാണ് (13) മരണത്തിനു കീഴടങ്ങിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച സ്കൂളിൽ അഞ്ച് സഹപാഠികൾക്കൊപ്പം ചേർന്ന് സൈബ 20 മുതൽ 30 വിറ്റാമിൻ ഗുളികകൾ വരെ മത്സരിച്ചു കഴിച്ചിരുന്നു. എന്നാൽ വൈകുന്നേരമായതോടെ കുട്ടികൾ അവശരായി. തുടർന്ന് കുട്ടികളിൽ രണ്ടുപേരെ ഊട്ടി സർക്കാർ മെഡിക്കൽ കോളേജിലും മറ്റുള്ളവരെ കോയമ്പത്തൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. വിദഗ്ധചികിത്സയ്ക്കായി കോയമ്പത്തൂരിൽനിന്ന് ചെന്നൈയിലേക്ക് പോകും വഴി സേലത്തുവെച്ചാണ് സൈബയുടെ മരണം.

കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സ തുടരുന്നതിനിടെ സൈബയുടെ ആരോഗ്യനില വഷളായി. തുടർന്ന്, ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ പ്രത്യേക ആംബുലൻസിൽ കോയമ്പത്തൂരിൽ നിന്ന് ചെന്നൈയിലെ രാജീവ്ഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോകാനായിരുന്നു നീക്കം. എന്നാൽ യാത്രയ്ക്കിടെ രാത്രി എട്ടുമണിയോടെ സേലത്ത് എത്തിയപ്പോൾ ശ്വാസം കിട്ടാത്തതിനെത്തുടർന്ന് കുട്ടിയെ സേലം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റൊരു കുട്ടിയും തീവ്രചികിത്സാവിഭാഗത്തിൽ തുടരുകയാണ്. മറ്റുള്ള നാല് കുട്ടികൾ മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ട്. സംഭവത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് അമീൻ, അദ്ധ്യാപിക കലൈവാണി എന്നിവരെ വിദ്യാഭ്യാസവകുപ്പ് സസ്പെൻഡുചെയ്തു.

Related Articles

Latest Articles