തിരുവനന്തപുരം: സര്‍വകലാശാലകളുടെ ചാന്‍സിലര്‍ സ്ഥാനത്ത് ഗവര്‍ണര്‍ തന്നെ മതിയെന്ന് യുജിസി. ഇത് സംബന്ധിച്ചിട്ടുള്ള നിയമഭേദഗതി ഉദാന്തെന്നെയുണ്ടാകും. ചാന്‍സിലര്‍ സ്ഥാനത്ത് ഗവര്‍ണര്‍ തന്നെ ആയിരിക്കണം എന്ന്നിർദേശിക്കുന്ന രീതിയിലാണ് യു.ജി.സി. നിയമഭേഭഗതി. സര്‍വകലാശാലകളുടെ സ്വയം ഭരണം ഉറപ്പാക്കാനുള്ള നടപടി ആയാകും യു.ജി.സി ഭേഭഗതി.
യു.ജി.സി നിയമ ഭേഭഗതിയ്ക്കുള്ള നടപടികള്‍ നിയമ മന്ത്രാലയം പൂർത്തിയാക്കിയതായാണ് പുറത്ത് വരുന്ന വിവരം. ഭേഭഗതി തീരുമാനം സുപ്രിം കോടതിയെ കേന്ദ്രം അറിയിക്കും. നാല് സംസ്ഥാനങ്ങള്‍ ഇതിനകം ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രാജസ്ഥാന്‍, ഛത്തീസ്ഗഢ്, പശ്ചിമബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങളാണ് ഗവര്‍ണറെ മാറ്റാന്‍ ബില്ലോ ഓര്‍ഡിനന്‍സോ കൊണ്ടുവരാന്‍ ആലോചിക്കുന്നത്. ചാന്‍സിലറെ മാറ്റാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതോടെ പെന്‍ഡിങ്ങിലുമാണ്
ഈ സാഹചര്യത്തിലാണ് സര്‍വകലാശാലകളെ രാഷ്ട്രീയ വിമുക്തമാക്കാനും സ്വയംഭരണ അവവകാശം സംരക്ഷിക്കാനും യുജിസി റെഗുലേഷന്‍ ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രനിയമത്തിന് തുല്യമാണ് യുജിസി റെഗുലേഷന്‍ എന്നതുകൊണ്ടുതന്നെ ഈ ഭേദഗതി സംസ്ഥാനങ്ങള്‍ അംഗീകരിക്കണം.

