Sunday, May 12, 2024
spot_img

ഗാന്ധി വധം പുനസൃഷ്ടിച്ച സംഭവം; ഒളിവിലായിരുന്ന ഹിന്ദുമഹാസഭ നേതാവ് അറസ്റ്റില്‍

അലിഗഡ്: മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തില്‍ ഗാന്ധിജി വധം പുനസൃഷ്ടിച്ച ഹിന്ദുമഹാസഭ നേതാവ് അറസ്റ്റില്‍. ഗാന്ധിജിയുടെ കോലമുണ്ടാക്കി പ്രതീകാത്മകമായി വെടിയുതിര്‍ത്ത് ആഘോഷിച്ച ഹിന്ദുമഹാസഭ നേതാവ് പൂജാ ശകുന്‍ പാണ്ഡെ ആണ് അറസ്റ്റിലായത്. സംഭവത്തിനു ശേഷം ഒളിവില്‍പോയ പൂജയെ അലിഗഡിലെ താപാലില്‍നിന്നാണ് അറസ്റ്റിലായത്. ഇവരുടെ ഭര്‍ത്താവ് അശോക് പാണ്ഡെയെയും പോലീസ് കസ്റ്റഡിയിലെടുത്തു.

സംഭവുമായി ബന്ധപ്പെട്ട് 12 പേര്‍ക്കെതിരെയാണ് ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തത്. ഗാന്ധിജി വധം പുനസൃഷ്ടിച്ചതിന്‍റെ വീഡിയോ ദൃശ്യങ്ങളില്‍ ഉണ്ടായിരുന്ന മൂന്നു പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജ്യം രാഷ്ട്രപിതാവിന്‍റെ രക്തസാക്ഷിത്വദിനം ആചരിച്ച ജനുവരി 30 ന് അലിഗഡില്‍ ഗാന്ധി വധം പുനരാവിഷ്‌ക്കരിച്ച്‌ ഹിന്ദുമഹാസഭ ആഘോഷിക്കുകയായിരുന്നു. കോലത്തിനു നേരെ വെടിയുതിര്‍ത്ത ശേഷം രക്തമെന്ന് തോന്നിപ്പിക്കും വിധം ചുവന്ന ചായമൊഴുക്കിയുമാണ് ഗാന്ധിജിവധത്തിന്‍റെ ഓര്‍മ പുതുക്കിയത്. തുടര്‍ന്ന് ഹിന്ദുമഹാസഭയുടെ നേതാക്കള്‍ ചേര്‍ന്ന് ഗാന്ധിയുടെ കൊലപാതകിയായ നാഥൂറാം ഗോഡ്‌സെയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുകയും മധുരം വിളമ്പുകയും ചെയ്തു.

ദസ്ര ആഘോഷത്തിനു രാവണന്‍റെ കോലം കത്തിക്കുന്നതിനു സമാനമാണ് ഇതെന്നായിരുന്നു പൂജ‍യുടെ പ്രതികരണം. ഗാന്ധിയെ രാഷ്ട്രപിതാവായി അംഗീകരിക്കാന്‍ പാടില്ലെന്നും ഇന്ത്യ വിഭജന സമയത്ത് ഹിന്ദുക്കളുടെ മരണത്തിന് കാരണക്കാരനായ ആളാണ് ഗാന്ധിയെന്നും പൂജ പറഞ്ഞു.

Related Articles

Latest Articles