തെലങ്കാന:ആശുപത്രി അധികൃതർ ആംബുലൻസ് നൽകിയില്ല.മൂന്ന് വയസ്സുള്ള മകളുടെ മൃതദേഹവുമായി
കുടുംബം ബൈക്കിൽ സഞ്ചരിച്ചത് 65 കിലോമീറ്റർ.തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് സംഭവം.
ഖമ്മം ജില്ലയിലെ കോട്ട മെടേപള്ളി ഗ്രാമത്തിലെ വെട്ടി മല്ലയ്യയുടെ മകൾ വെട്ടി സുക്കിയാണ് (മൂന്ന്) മരിച്ചത്. അസുഖം ബാധിച്ച കുട്ടിയെ ആദ്യം എൻകൂർ ഗവ. ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കുട്ടിയുടെ നില ഗുരുതരമാണെന്ന് പറഞ്ഞ് ഡോക്ടർ ഖമ്മം ഗവ. ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. എന്നാൽ, ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെ കുട്ടി മരിച്ചു. ആംബുലൻസ് ലഭിക്കാത്തതിനാൽ ഗ്രാമത്തിലെ ബന്ധുവിന്റെ ബൈക്ക് എത്തിച്ച് മൃതദേഹം അതിൽ കിടത്തി കൊണ്ടുപോകുകയായിരുന്നു.