തൃശൂര്‍:വൻ ലഹരിമരുന്ന് വേട്ട.അര കിലോ ഹാഷിഷ് ഓയിലും 13 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ.അന്തിക്കാട് കിഴുപ്പുള്ളിക്കര സ്വദേശി ഇട്ടിയാടത്ത് വീട്ടില്‍ വിഷ്ണു (25), ചിറയ്ക്കല്‍ ഇഞ്ചമുടി സ്വദേശി അല്‍ക്കേഷ് (22) എന്നിവരെയാണ് അന്തിക്കാട് പൊലീസ് പിടികൂടിയത്.പിടികൂടാൻ ശ്രമിച്ച പൊലീസ് സംഘത്തെ പ്രതികള്‍ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു.വിവിധ സ്റ്റേഷനുകളിലെ ക്രിമിനല്‍ കേസ് പ്രതിയാണ് വിഷ്ണുവെന്നും വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ വില്‍പന നടത്താനാണ് പ്രതികള്‍ മയക്കുമരുന്ന് എത്തിച്ചതെന്നും പൊലീസ് അറിയിച്ചു.
അതേസമയം ഇന്നലെ കുന്നംകുളത്ത് സ്കൂട്ടർ തടഞ്ഞുനിർത്തി യുവതികളെ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് മാരക മയക്കുമരുന്ന്.എം ഡി എം എ യുമായി രണ്ട് യുവതികളെ പോലീസ് പിടികൂടി.ചൂണ്ടൽ പുതുശ്ശേരി സ്വദേശി സുരഭി (23), കണ്ണൂർ ആലത്തൂടെ കരുവഞ്ചാ സ്വദേശി പ്രിയ (30) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.