പൂനെ : പ്രതിപക്ഷ ഐക്യമുന്നണിയുടെ I.N.D.I.A സഖ്യത്തിലെ പ്രധാനകക്ഷിയായിട്ടും സഖ്യത്തിന്റെ ഏകോപന സമിതിയുടെ ഏറെ നിർണ്ണായകമായ കണ്‍വീനർ സ്ഥാനം ജനതാദൾ പാർട്ടിക്ക് വിട്ടുകൊടുക്കേണ്ട ഗതികേടിൽ കോൺഗ്രസ് പാർട്ടി. ഇന്ത്യ സഖ്യത്തിന്റെ പതിനൊന്നംഗ ഏകോപന സമിതിയുടെ ചെയര്‍പേഴ്‌സണായി സോണിയയും കണ്‍വീനറായി നിതീഷിനേയും തെരഞ്ഞെടുത്തേക്കുമെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ വിവരം. മുംബൈയില്‍ ഈ മാസം 31-നും, അടുത്ത മാസം ഒന്നിനും നടക്കാനിരിക്കുന്ന ദിദ്വിന യോഗത്തില്‍ ഇരുവരുടേയും പേര് നിര്‍ദ്ദേശിച്ചേക്കും.
സോണിയ തന്നെ ഏകോപനസമിതിയെ നയിക്കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആഗ്രഹിക്കുന്നത്. എന്നാൽ മറ്റു കക്ഷികളുടെ സമ്മതം കൂടി ഇതിന് ആവശ്യമാണ്. അറുപത് വർഷം രാജ്യം ഭരിച്ച പാർട്ടിക്കാണ് ഇത്തരമൊരു ദുരവസ്ഥ. സോണിയ വിസമ്മതിക്കുന്ന പക്ഷം നേതൃസ്ഥാനത്തേക്ക് സോണിയ നിര്‍ദ്ദേശിക്കുന്ന ആളെയോ പരിഗണിക്കാനാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ താത്പര്യപ്പെടുന്നത്. ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം സോണിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിപക്ഷ സഖ്യത്തിന്റെ അടുത്ത യോഗത്തില്‍ ഏകോപന സമിതിയെ തിരഞ്ഞെടുക്കുമെന്ന് ജൂലായ് 18-നു നടന്ന യോഗത്തിനു ശേഷം കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിക്കുകയും ചെയ്തിരുന്നു. മുംബൈയിലെ യോഗത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന

