ഇസ്രയേലും – ഹമാസും തമ്മിലുള്ള രക്തരൂക്ഷിതമായ സംഘർഷം തുടങ്ങിയിട്ട് ഇന്നലെ ഒരു മാസം പിന്നിട്ടിരുന്നു. ഗാസയിലെ ഹമാസ് താവളങ്ങൾ ലക്ഷ്യമാക്കിയുള്ള ഇസ്രായേൽ കരസേനയുടെ ആക്രമണങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. അതിനിടെ ഹമാസ് ഗാസയിലെ സ്കൂളുകളൂം പള്ളികളും മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളാക്കിയിരുന്നുവെന്നതിന്റെ തെളിവുകൾ ഐ ഡി എഫ് പുറത്തുവിട്ടിരുന്നു. എന്നാൽ, ഹമാസിന്റെ ക്രൂരതകൾ അപ്പപ്പോൾ തന്നെ സോഷ്യൽ മീഡിയകളിലൂടെയും മറ്റും പുറത്തുവന്നിട്ടും കേരളത്തിലെ ഇടത് – വലത് പാർട്ടികളടക്കം ഇപ്പോഴും ഹമാസിനെയാണ് പിന്തുണയ്ക്കുന്നത്. ഇപ്പോഴിതാ, ഇസ്രായേൽ – ഹമാസ് സംഘർഷം തുടരുമ്പോൾ ഇന്ത്യ കോൺഗ്രസാണ് ഭരിച്ചിരുന്നതെങ്കിൽ എന്ത് സംഭവിക്കുമായിരുന്നുവെന്ന് വ്യക്തമാക്കുകയാണ് ഇസ്രായേൽ നിന്നും മലയാളിയായ റീന ഫ്രാൻസിസ്.
ഇസ്രായേൽ ഹമാസിനെതിരെ യുദ്ധം ചെയ്യുന്നുണ്ടെങ്കിലും തങ്ങളുടെ ജനങ്ങളെ രക്ഷിക്കാനും അവർ ശ്രമിക്കുന്നുണ്ട്. എന്നാൽ, കോൺഗ്രസാണ് ഇന്ത്യ ഭരിച്ചിരുന്നതെങ്കിൽ എന്തായിരിക്കും അവസ്ഥയെന്ന് ചിന്തിച്ച് നോക്കാനാകില്ലെന്നും റീന ഫ്രാൻസിസ് പറയുന്നു. കൂടാതെ, ഹമാസിന്റെ ലക്ഷ്യം എന്താണെന്നും റീന ഫ്രാൻസിസ് വ്യക്തമാക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഇന്ത്യയിൽ ബി.ജെ.പി ഭരിക്കുന്നത് കൊണ്ടാണ് ഇവിടെ സുരക്ഷിതമായിരിക്കുന്നത്. അത് മനസിലാക്കണമെന്നും റീന ഫ്രാൻസിസ് പറയുന്നു.