കോഴിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിജെപി നേതാവ് ശങ്കു ടി ദാസിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുള്ളതായി ഡോക്ടർമാർ. അദ്ദേഹത്തിന്റെ ശ്വാസകോശത്തിന്റെ പ്രവർത്തനം പുരോഗതിയുടെ പ്രാഥമിക ലക്ഷണങ്ങൾ കാട്ടിത്തുടങ്ങി. രക്ത സമ്മർദ്ദം ഏറെക്കുറെ നിയന്ത്രണ വിധേയമായിട്ടുണ്ട്. അദ്ദേഹത്തിന് ഡയാലിസിസ് തുടരുന്നതായും ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി പ്രത്യക പൂജകളും, വഴിപാടുകളും, പ്രാർത്ഥനകളും നടന്നിരുന്നു. നിരവധിപേർ സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി നടത്തിയ പ്രാർത്ഥനകളും വഴിയ്‌പാടുകളും പങ്കുവച്ചിട്ടുണ്ട്. നിലപാടുകൾ പറയുന്നതിലും സംവാദങ്ങളിൽ എതിരാളികളെ ആധികാരികതയോടെ പ്രതിരോധിക്കുന്നതിലും ശങ്കുവിനുള്ള കഴിവ് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ വലിയ ജനപിന്തുണയാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ ഈ നേതാവിനെ തേടിയെത്തിയത്.
ഓഫീസിൽ നിന്ന് വീട്ടിലേക്ക് മടങ്ങും വഴി മലപ്പുറം ജില്ലയിലെ പെരുന്താണിയിൽ വച്ച് ശങ്കു സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ ഹെഡ് ഇഞ്ചുറി സംശയിച്ചിരുന്നെങ്കിലും വിശദ പരിശോധനയിൽ പരിക്കില്ലെന്ന് കണ്ടെത്തുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ കരളിനേറ്റ പരിക്കാണ് രക്തസ്രാവത്തിനും രക്തസമ്മർദ്ദം കുറയുന്നതിനും ഇടയാക്കിയത് . ഇതേ തുടർന്ന് അദ്ദേഹത്തെ ആൻജിയോ എംബോളൈസേഷനും വിധേയനാക്കിയിരുന്നു. ചികിത്സയുടെ ഒരു ഘട്ടത്തിൽ അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലേക്ക് പോയിരുന്നു. എന്നാൽ പ്രാർത്ഥനകൾ ഫലം കാണുന്നതായി നിരവധി സുഹൃത്തുക്കൾ സമൂഹ മാധ്യമങ്ങളിൽ എഴുതിയിട്ടുണ്ട്.
സംവാദങ്ങളിൽ വസ്തുതകൾകൊണ്ട് പ്രതിയോഗികളെ മലർത്തിയടിച്ച പ്രിയ നേതാവിന്റെ തിരിച്ചുവരവിനായി നാടെങ്ങും പ്രത്യേക പൂജകളും വഴിപാടുകളും; ശങ്കു ടി ദാസിന്റെ ആരോഗ്യനിലയിൽ പുരോഗതി pic.twitter.com/pZSuqbIMHL
— Tatwamayi News (@TatwamayiNews) June 30, 2022