ഇന്ത്യയിൽ ഇതുവരെ 60,35,660 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിൻ എടുത്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അഡീഷണല്‍ സെക്രട്ടറി മനോഹര്‍ അഗ്നാനി അറിയിച്ചു. 54,12,270 ആരോഗ്യപ്രവര്‍ത്തകരും 6,23,390 മുന്‍നിര പ്രവര്‍ത്തകരും വാക്‌സിന്‍ സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 2 മുതല്‍ ഫെബ്രുവരി 8 വൈകുന്നേരം 6 മണിവരെയുള്ള കണക്കുകളാണിത്.
28 സംസ്ഥാനങ്ങളിലും 7 കേന്ദ്രഭരണ പ്രദേശങ്ങളിലും വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചു. 60 ലക്ഷം ആളുകള്‍ ഏറ്റവും വേഗത്തില്‍ വാക്‌സിന്‍ ലഭ്യമാക്കിയ രാജ്യമായി ഇന്ത്യ മാറി. 24 ദിവസങ്ങള്‍ക്കുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്. 60 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ അമേരിക്ക 26 ദിവസങ്ങളെടുത്തെന്നും ബ്രിട്ടണ്‍ 46 ദിവസമെടുത്തെന്നും മനോഹർ അഗ്നാനി പറഞ്ഞു.
വാക്‌സിനേഷനെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് 29 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 19 പേര്‍ ഡിസ്ചാര്‍ജ് ആയി.ഒരാള്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ഒരാള്‍ കേരളത്തില്‍ നിന്നുള്ളയാളാണ്. വാക്‌സിന്‍ സ്വീകരിച്ചവരുടെ 0.0005% മാത്രം ആളുകളാണ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതെന്നും വ്യക്തമാക്കി .

