ദില്ലി: യുഎൻ മനുഷ്യാവകാശ കമ്മീഷനിൽ കശ്മീർ പ്രശ്നം ഉന്നയിച്ചതിന് പാകിസ്താനെയും ഇസ്ലാമിക് സഹകരണ സംഘടനയെയും (ഒഐസി) വിമർശിച്ച് ഇന്ത്യ. “പാകിസ്താനെപ്പോലെ പരാജയപ്പെട്ട ഒരു സംസ്ഥാനത്തിൽ നിന്ന് ഇന്ത്യയ്ക്ക് പാഠങ്ങൾ ആവശ്യമില്ല,” ജനീവയിലെ ഇന്ത്യയുടെ മിഷന്റെ ആദ്യ സെക്രട്ടറി പവൻ ബാധെ പറഞ്ഞു.
പാകിസ്ഥാൻ തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രമാണെന്നും, അവിടെ മനുഷ്യാവകാശങ്ങൾ ഏറ്റവും മോശമായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഓഗസ്റ്റ് ഒന്നിനും സെപ്റ്റംബർ 11നും ഇടയിൽ 736 അഫ്ഗാൻ അഭയാർഥികൾ ഇന്ത്യയിലെ ഐക്യരാഷ്ട്ര സംഘടന അഭയാർഥി വിഭാഗമായ യുഎൻഎച്ച്സിആറിൽ റജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു. അഫ്ഗാൻ അഭയാർഥികൾ വർധിച്ചേക്കുമെന്നതിനാൽ സഹായപദ്ധതികൾ വർധിപ്പിക്കുമെന്നും യുഎൻഎച്ച്സിആർ വ്യക്തമാക്കി