ദില്ലി: ഇനി ഇന്ത്യൻ ആകാശത്തിൽ ശത്രു മിസൈലുകളും പോർവിമാനങ്ങളും പറക്കില്ല. അത്യാധുനിക പ്രതിരോധ മിസൈൽ സംവിധാനമായ എസ് 400 വ്യോമപ്രതിരോധ മിസൈൽ (S-400 Air Defence System In Punjab Sector) അതിർത്തിയിൽ വിന്യസിക്കാനൊരുങ്ങി ഭാരതം. മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ ആദ്യ സ്‌ക്വാഡ്രൺ പഞ്ചാബ് സെക്ടറിലാണ് വിന്യസിക്കുന്നത്.
പാകിസ്ഥാനിൽ നിന്നും ചൈനയിൽ നിന്നുമുള്ള ആക്രമണങ്ങളെ ഇന്ത്യയുടെ പുതിയ മിസൈൽ പ്രതിരോധത്തിന് ചെറുക്കാൻ സാധിക്കുമെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇന്ത്യൻ പ്രതിരോധത്തിന് കരുത്തു കൂട്ടുന്നതാണ് എസ്-400 ന്റെ വിന്യാസം. 35,000 കോടിയുടെ കരാർ പ്രകാരമാണ് റഷ്യ എസ്-400 കൈമാറിയത്. അഞ്ച് മിസൈൽ പ്രതിരോധ സംവിധാനമാണ് ഇന്ത്യ വാങ്ങുന്നത്. . ശത്രുവിമാനങ്ങൾ, ബാലിസ്റ്റിക് മിസൈലുകൾ, അവാക്സ് വിമാനങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ 400 കി.മീ, 250 കി.മീ, 120 കി.മീ, 40 കി.മീ എന്നിങ്ങനെയുള്ള ദൂരങ്ങളിൽ പ്രവർത്തിക്കുന്ന നാല് വ്യത്യസ്ത മിസൈലുകളാണ് പ്രതിരോധ സംവിധാനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.
അതേസമയം എസ് 400 മിസൈൽ പ്രവർത്തിപ്പിക്കുന്നതിനായി ഇന്ത്യയിലെ സൈനികർ റഷ്യയിലെത്തി പ്രത്യേക പരിശീലനം നേടിയിരുന്നു. 400 കിലോമീറ്റർ ദൂരത്തിൽ നിന്ന് ശത്രുവിമാനങ്ങളും ക്രൂയിസ് മിസൈലുകളും തകർക്കാൻ എസ് 400 ന് സാധിക്കുന്നതിനാൽ ഈ വ്യോമ പ്രതിരോധ സംവിധാനം ദക്ഷിണേഷ്യയിൽ ഇന്ത്യയ്‌ക്ക് മുൻതൂക്കം നൽകും.
കാശി: പത്രികാ സമർപ്പണത്തിന്റെ അവസാന ദിനവും കടന്നുപോകുമ്പോൾ പ്രചാരണ ചൂടിലേക്ക് കടന്ന് വാരാണസി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലം എന്ന നിലയിൽ…
തിരുവനന്തപുരം : കൊടുംചൂടിൽ വലഞ്ഞിരിക്കുന്ന ജനങ്ങൾ ഓരോ മാസവും വരുന്ന വൈദ്യുതി ബിൽ കണ്ട് അന്തം വിട്ടിരിക്കുകയാണ്. ആവശ്യമായ അളവിൽ…
കടം തീർക്കാൻ നെട്ടോട്ടം ഓടി ചൈന ഇനി പരീക്ഷണം ബുള്ളറ്റ് ട്രെയിനിൽ
ദില്ലി: ഭാരതത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച ശക്തനായ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന് പ്രമുഖ പാക്-അമേരിക്കൻ വ്യവസായി സാജിദ് തരാർ.…
ലണ്ടൻ: ഇന്ത്യൻ വംശജയായ 66 കാരി ലണ്ടനിൽ കുത്തേറ്റു മരിച്ചു. ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുന്നതിനിടെയാണ് സ്ത്രീയ്ക്കുനേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ 22…
നാമനിർദ്ദേശ പത്രിക സമർപ്പിച്ച സമയത്തിന് പിന്നിലെ കണിശതയ്ക്കുണ്ട് കാരണം....