Saturday, May 18, 2024
spot_img

പാവപ്പെട്ടവന്റെ എസി ട്രെയിൻ ഗരീബ് രഥ് നിര്‍ത്തലാക്കില്ല; വാർത്ത നിഷേധിച്ച് ഇന്ത്യന്‍ റെയില്‍വേ

ദില്ലി: പാവപ്പെട്ടവന്റെ എസി ട്രെയിനായി അറിയപ്പെടുന്ന ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനുകള്‍ നിര്‍ത്തലാക്കില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കി. ഗരീബ് രഥ് ട്രെയിനുകള്‍ നിര്‍ത്തലാക്കുമെന്ന വാര്‍ത്തകള്‍ ഇന്ത്യന്‍ റെയില്‍വേ നിഷേധിച്ചു.

നിലവില്‍ ഇന്ത്യന്‍ റെയില്‍വേ അത്തരത്തിലുള്ള ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. ഗരീബ് രഥ് ട്രെയിനുകള്‍ ഒന്നുകില്‍ ഘട്ടം ഘട്ടമായി പൂര്‍ണ്ണമായും നിര്‍ത്തലാക്കുകയോ അല്ലങ്കില്‍ ഇവയെ മെയിലുകളോ എക്‌സ്പ്രസ് ട്രെയിനുകളോ ആക്കി മാറ്റുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന വാര്‍ത്തകള്‍. കത്‌ഗോദമില്‍ നിന്ന് ജമ്മുവിലേക്കും കാണ്‍പൂരിലേക്കുമുള്ള ഗരീബ് രഥ് സര്‍വീസുകള്‍ ഇതിനോടകം തന്നെ റെയില്‍വെ എക്‌സ്പ്രസ് സര്‍വീസുകളാക്കി യിരുന്നു

ഇടത്തരക്കാരെ ലക്ഷ്യമിട്ട് 2006-ല്‍ ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രി ആയിരിക്കുമ്പോഴാണ് ഗരീബ് രഥ് സര്‍വീസുകള്‍ ആരംഭിച്ചത്. കുറഞ്ഞ ചിലവിലുള്ള എ.സി യാത്രയാണ് ഈ ട്രെയിന്‍ വാഗ്ദാനം ചെയ്തത്‌. ഇടത്തരം-താഴ്ന്ന വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ആകര്‍ഷകമായിരുന്നു ഗരീബ് രഥ് ട്രെയിനുകള്‍. ഡല്‍ഹിയില്‍ നിന്ന് ബാന്ദ്രയിലേക്കുള്ള ഗരീബ് രഥ് ട്രെയിന്‍ ടിക്കറ്റിന് 1050 രൂപയാണെങ്കില്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് ഇത് 1600 രൂപ വരെയാണ്. നിലവില്‍ 26 ഗരീബ് രഥ് ട്രെയിനുകളാണ് രാജ്യത്ത് സര്‍വീസ് നടത്തുന്നത്.

Related Articles

Latest Articles