ദില്ലി: ഇന്ത്യന്‍ ഇലക്‌ട്രോണിക്‌സ് നിര്‍മ്മാണ മേഖല 2025ഓടെ 300 മില്യണ്‍ ഡോളറായി( ഏകദേശം 22.5 ലക്ഷം കോടി)വളരുമെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് വിവര സാങ്കേതിക വിദ്യ സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
ഉപകരണങ്ങള്‍ക്കും ആശയവിനിമയത്തിനും അപ്പുറം ഓട്ടോമോട്ടീവ്, മെഡിക്കല്‍ ഉപകരണങ്ങളും സംവിധാനങ്ങളും വികസിപ്പിക്കുന്നതിലേക്കും പദ്ധതികള്‍ വിപുലീകരിക്കുന്നതിനായി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. പബ്ലിക് അഫയേഴ്‌സ് ഫോറം ഓഫ് ഇന്ത്യ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം 2014-2015 കാലയളവില്‍ രാജ്യത്തെ ഇലക്‌ട്രോണിക്‌സ് ഉത്പാദനം ഏകദേശം 1.8 ലക്ഷം കോടി രൂപയായിരുന്നു. ഇത് അഞ്ചു വര്‍ത്തിനുള്ളില്‍ 5.5 ലക്ഷം കോടി രൂപയായി വളര്‍ന്നു. ഹൈഡ്രോകാര്‍ബണുകള്‍ക്കും പെട്രോളിയത്തിനും ശേഷം ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര വസ്തുവാണ് ഇലക്‌ട്രോണിക്‌സ്.
വൈവിദ്യമാര്‍ന്നതും വിശ്വസനീയവുമായ വിതരണ ശൃംഖലയ്ക്കി മുറവിളി കൂട്ടുന്ന 1.5 ട്രില്യണ്‍ ഡോളര്‍ ആഗോള മേഖലയാണ് ഇലക്‌ട്രോണിക്‌സ് വിപണി. ഇതില്‍ ഇന്ത്യയും ഒരു പ്രധാന ഭാഗമാകാന്‍ തയ്യാറെടുക്കുമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട് മന്ത്രി അറിയിച്ചു.
എന്നാൽ 2024-2025 ആകുമ്പോഴേക്കും രാജ്യത്ത് ഏകദേശം 250-300 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇലക്‌ട്രോണിക്‌സ് ഉത്പാദനം നടത്താന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത് എന്നും ദേശീയ ഇലക്‌ട്രോണിക്‌സ് നയം പ്രകാരം 2025 ഓടെ 400 ബില്യണ്‍ ഡോളര്‍ ഇലക്‌ട്രോണിക്‌സ് മാനുഫാക്ചറിങ് ഇക്കോസിസ്റ്റം സൃഷ്ടിക്കാന്‍ സർക്കാർ ലക്ഷ്യമിട്ടിരിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
മാത്രമല്ല ആഗോള വിപണിയില്‍ വിശ്വസനീയമായി ചരക്കുകളുടെയും സേവനങ്ങളുടെയും വളരെ പ്രധാനപ്പെട്ട ദാതാവായി ഭാരതം മാറും എന്നും അത്ര വിദൂരമില്ലാത്ത ഭാവിയില്‍ സെമികണ്ടക്ടേസ് നിര്‍മ്മിക്കാനുള്ള കഴിവ് രാജ്യത്തിനുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

