അങ്കമാലി: കേൾക്കുമ്പോൾ തല പെരുക്കുന്ന സംഭവങ്ങളാണ് കേരളത്തിൽ ദിനം പ്രതി നടക്കുന്നത് .
തുറവൂർ പെരിങ്ങാംപറമ്പിൽ രണ്ടു മക്കളെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം മാതാവ് ജീവനൊടുക്കാൻ ശ്രമിച്ച വാർത്ത ഇപ്പോൾ പുറത്ത് വരുന്നു . ആറും മൂന്നും വയസുള്ള പെണ്കുട്ടികളാണ് മരിച്ചത്. മാതാവ് അഞ്ജു(29)വിനെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. കുട്ടികളുടെ ശരീരത്ത് ആദ്യം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ശേഷം അഞ്ജുവും സ്വയം തീകൊളുത്തുകയായിരുന്നു. തീ ഉയരുന്നത് കണ്ട് ഓടിയെത്തിയ അയൽവാസികൾ മൂവരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടികൾ മരിച്ചിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി മാതാവിനെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.
യുവതിയുടെ ഭർത്താവ് അനൂപ് ഒന്നരമാസം മുൻപാണ് ഹൃദയാഘാതം മൂലം മരിച്ചത്. ഈ സംഭവത്തിന് ശേഷം മാനസിക വിഷമത്തിലായിരുന്നു യുവതിയെന്ന് അയൽക്കാർ പറയുന്നു. ഇതേതുടർന്നാണ് സംഭവമെന്ന് കരുതുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona