ജറുസലേം: ഇസ്രയേലിന്റെ പ്രഥമ ചാന്ദ്രദൗത്യം പരാജയപ്പെട്ടു. ബേറേഷീറ്റ് എന്ന് പേരിട്ടിരിക്കുന്ന പേടകം വെള്ളിയാഴ്ച പുലര്‍ച്ചെ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ ശ്രമിക്കവെ എന്ജിന് തകരാറിനെ തുടര്‍ന്ന് തകര്‍ന്നു.
ഫെബ്രുവരി 22-ന് ഫ്ലോറിഡയിലെ കേപ് കാനവെറലില്‍നിന്നാണ് ബേറെഷീറ്റ് വിക്ഷേപിച്ചത്. 585 കിലോഗ്രാം ഭാരമാണ് ഇതിനുള്ളത്. ചന്ദ്രനില്‍ ഇറങ്ങാന്‍ കഴിയുന്ന ചിലവ് കുറഞ്ഞ ബഹിരാകാശ വാഹനമായാണ് ഇതിനെ ഇസ്രയേല്‍ വിശേഷിപ്പിച്ചിരുന്നത്.
ഇസ്രയേല്‍ എയറോസ്പേസും സ്വകാര്യ സ്ഥാപനമായ സ്പേസ് ഇലും ഒന്നിച്ചാണ് ദൗത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. നിലവില്‍ റഷ്യ, യുഎസ്, ചൈന തുടങ്ങിയ രാജ്യങ്ങള്‍ മാത്രമാണ് ചന്ദ്രനില്‍ ഇറങ്ങിയിട്ടുള്ളത്. ഈ ലക്ഷ്യത്തിനായി ഇന്ത്യയും പ്രവര്‍ത്തിക്കുന്നുണ്ട്.
കൊച്ചി : ആലുവ എടയപ്പുറത്ത് നിന്ന് കാണാതായ അന്യസംസ്ഥാന തൊഴിലാളിയുടെ മകളായ 12 വയസുകാരിയെ കണ്ടെത്തി. ആലുവയിൽ നിന്ന് 14…
ആലുവയിൽ അന്യസംസ്ഥാനത്തൊഴിലാളിയുടെ മകളെ കാണാതായി. ആലുവ എടയപ്പുറത്തു കീഴുമാട് നിന്ന് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് 12 വയസ്സുകാരിയെ കാണാതായത്.…
കോണ്‍ഗ്രസിന്റെ നേതാക്കളായ സോണിയയും രാഹുലും പ്രിയങ്കയും വോട്ടു ചെയ്തത് കോണ്‍ഗ്രസിനല്ല. സിപിഎം ജനറല്‍ സെക്രട്ടറിയുടെ വോട്ട് ആര്‍ക്കായിരുന്നു എന്നു പറയേണ്ടകാര്യമില്ല,…
ഫ്രാന്‍സിലെ കാന്‍ ഫെസ്റ്റില്‍ തണ്ണിമത്തന്‍ ബാഗുയര്‍ത്തിയത് ഒരു പക്ഷേ മലയാളികള്‍ മാത്രമേ പെരുപ്പിച്ചു കണ്ട് ചര്‍ച്ച ചെയ്തിട്ടുള്ളൂ. അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍…
തലസ്ഥാന നഗരിയിലെ വെള്ളപ്പൊക്ക കെടുതിയും പകര്‍ച്ചവ്യാധി ഭീഷണിയും നേരിടുന്നതില്‍ സമ്പൂർണ്ണ പരാജയമായ നഗരസഭാ ഭരണത്തിനെതിരെ ബിജെപി ജില്ലാ കമ്മറ്റി നടത്തിയ…