ഹൗറ: ജാർഖണ്ഡ് നടി ഇഷ ആല്യ മോഷണശ്രമം ചെറുക്കുന്നതിനിടെ വെടിയേറ്റു മരിച്ചു. കുടുംബത്തിനൊപ്പം കാറിൽ യാത്ര ചെയ്യവേ ബംഗാളിലെ ഹൗറയിൽ വെച്ചാണ് നടിയെ കവർച്ചക്കാർ കൊലപ്പെടുത്തിയത്.
ഭർത്താവും സംവിധായകനുമായ പ്രകാശ് കുമാർ, മൂന്നു വയസുള്ള മകൾ എന്നിവർക്കൊപ്പം റാഞ്ചിയിൽ നിന്ന് കൊൽക്കത്തയിലേക്ക് പോകുകയായിരുന്നു ഇഷ . ഭർത്താവിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തിന് സമീപത്തെ ഫാക്ടറിയിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവിയുടെ ദൃശ്യങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.
കൊൽക്കത്തയിലേക്ക് പോകുകയായിരുന്നു ഇഷയും കുടുംബവും രാവിലെ ആറുമണിയോടെ വിജനമായ ഒരിടത്തെത്തിയപ്പോൾ വിശ്രമിക്കാനായി കാർ നിർത്തിയപ്പോൾ മൂന്നുപേർ ചേർന്ന് സംഘം ഇവരെ ആക്രമിക്കുകയും ചെറുക്കുന്നതിനിടെ തൊട്ടടുത്തുവെച്ചുതന്നെ ഇഷയ്ക്ക് വെടിയേൽക്കുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ആക്രമണം നടക്കുമ്പോൾ ഇഷയും കുഞ്ഞും കാറിലായിരുന്നുവെന്നും. തന്റെ പഴ്സ് തട്ടിപ്പറിക്കാൻ ശ്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പോഴാണ് നടിക്ക് വെടിയേറ്റതെന്നും ഭർത്താവ് പ്രകാശ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. സംഭവം നടന്നത് വിജനമായ സ്ഥലത്തായതിനാൽ സഹായം ലഭിക്കാൻ പ്രകാശിന് രണ്ട് കിലോമീറ്റർ സഞ്ചരിക്കേണ്ടി വന്നു.