Friday, May 17, 2024
spot_img

സഹകരണ ബാങ്കിലെ ജോലി; സിപിഎം പ്രവർത്തകർ ചേരി തിരിഞ്ഞുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ യുവാവ് മരിച്ചു

ഏങ്ങണ്ടിയൂർ : പഞ്ചായത്ത് ഓഫിസിനു മുന്നിൽ സിപിഎം പ്രവർത്തകർ ചേരി തിരിഞ്ഞുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ് 46 ദിവസമായി ചികിത്സയിലായിരുന്ന അമൽ കൃഷ്ണ ( 31 ) മരിച്ചു . സിപിഎം നേതാവും ബ്ലോക്ക് പഞ്ചായത്ത് അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ കെ.ബി. കൃഷ്ണ സുധയുടെ മകനാണ് മരിച്ച അമൽ കൃ ഷ . സിപി എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ പി.എൻ. ജ്യോതിലാൽ , ഏരിയ കമ്മിറ്റി അംഗം സുൽത്താൻ , ലോക്കൽ കമ്മിറ്റി അംഗം ഷെബി എന്നിവർ ചേർന്നാണ് അമലിനെ ക്രൂരമായി മർദിച്ചത്. കഴിഞ്ഞ മാസം ഒന്നാം തീയതിയുണ്ടായ സംഘർഷത്തിൽ അമൽ കൃഷ്ണയെ പഞ്ചായത്ത് ഓഫീസിനു പുറത്ത് നിലത്തിട്ടു ചവിട്ടുകയായിരുന്നു. കഴുത്തിൽ ചവിട്ടേറ്റതിനെ തുടർന്ന് അമലിന്റെ സ്ഥിതി ഗുരുതരമായിരുന്നു .

46 ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു . ഇയാളുടെ സ്ഥിതിയിൽ യാതൊരു പുരോഗതിയും ഉണ്ടാകാത്തതോടെ രണ്ടു ദിവസം മുൻപു വീ ട്ടിലേക്കു കൊണ്ടുപോയി . ഇന്നലെയായിരുന്നു മരണം സംഭവിച്ചത്.

ഏങ്ങണ്ടിയൂർ സർവീസ് സഹകരണ ബാങ്കിൽ അമൽ കൃഷ്ണന് ജോലി നൽകാൻ പാർട്ടി തീരുമാനിച്ചിരുന്നു . എന്നാൽ തന്റെ സഹോദരൻ ഷെബിന് ഈ ജോലി ലഭിക്കാനായി സുൽത്താൻ ശ്രമിച്ചിരുന്നു. പഞ്ചായത്ത് ഓഫിസിനുള്ളിൽ ഇതേച്ചൊല്ലിയുണ്ടായ തർക്കമാണു മർദനത്തിലെത്തിയത് .

Related Articles

Latest Articles