കോട്ടയം: നാർക്കോ ജിഹാദ് പ്രസ്താവനയിൽ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ ശക്തമായി പിന്തുണച്ച് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. പിതാവ് ഉയർത്തിയത് സാമൂഹ്യ തിന്മയ്ക്കെതിരായ ജാഗ്രതയെന്നാണ് ജോസ് കെ. മാണിയുടെ പ്രതികരണം.
ബിഷപ്പിന്റേത് മയക്കുമരുന്നിനെതിരായ ജാഗ്രതാ നിർദേശമാണ്. എന്നാൽ അദ്ദേഹത്തിന്റെ വാക്കുകൾ ചിലർ വളച്ചൊടിക്കാൻ ശ്രമിച്ചു. ഇത് സമൂഹത്തിന്റെ പൊതു താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ വിഷയത്തിൽ കേരള കോൺഗ്രെസ്സിനെതിരെ സിപി ഐ സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തി.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona