Monday, April 29, 2024
spot_img

ലിബിനയ്ക്ക് പിന്നാലെ അമ്മയും യാത്രയായി !കളമശ്ശേരി സ്ഫോടനത്തില്‍ മരണം അഞ്ചായി; ചികിത്സയിലായിരുന്ന മലയാറ്റൂര്‍ സ്വദേശിനിയും മരിച്ചു

കൊച്ചി: കളമശ്ശേരി സ്ഫോടനത്തില്‍ മരണം അഞ്ചായി. സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു സ്ത്രീ കൂടി ഇന്നലെ രാത്രി മരിച്ചു മലയാറ്റൂര്‍ കടുവന്‍കുഴി വീട്ടില്‍ പ്രദീപിന്റെ ഭാര്യ റീന (സാലി-45) ആണ് മരിച്ചത്. ഇവരുടെ മകൾ 12 വയസുകാരി ലിബിനയും സ്‌ഫോടനത്തിൽ മരിച്ചിരുന്നു. ചികിത്സയിലുള്ള മകന്‍ പ്രവീണ്‍ അപകടനില തരണംചെയ്തിട്ടില്ല. മറ്റൊരു മകന്‍ രാഹുലിനും പൊള്ളലേറ്റിരുന്നെങ്കിലും ഗുരുതരമല്ല. സ്‌ഫോടനത്തിൽ പരിക്കേറ്റ 17 പേർ നിലവിൽ ചികിത്സയിൽ തുടരുകയാണ്​. എട്ടുപേർ ഐസിയുവിലും ഒമ്പതുപേർ വാർഡുകളിലുമാണ് ചികിത്സയിലുള്ളത്.

ഒക്ടോബര്‍ 29-ന് രാവിലെ ഒന്‍പതരയോടെയാണ് കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ വാർഷിക കൺവെൻഷൻ നടക്കുകയായിരുന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളില്‍ സ്ഫോടനമുണ്ടായത്. സ്ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നു. അതെ സമയം സ്ഫോടനത്തിന്റെ നിർണ്ണായക തെളിവുകൾ ഇന്നലെ പോലീസ് കണ്ടെടുത്തിരുന്നു. സ്ഫോടനത്തിനുപയോഗിച്ച 4 റിമോട്ടുകളാണ് ഇന്നലെ നടത്തിയ തെളിവെടുപ്പിനിടെ കണ്ടെത്തിയത്. പ്രതി ഡൊമിനിക് മാർട്ടിൻ പോലീസ് സ്റ്റേഷനിൽ കീഴടങ്ങാൻ വന്ന വാഹനത്തിൽ സൂക്ഷിച്ച നിലയിലായിരുന്നു റിമോട്ടുകൾ കണ്ടെത്തിയത്.

‍‍‍

Related Articles

Latest Articles