Saturday, May 4, 2024
spot_img

കോവിഡ് മരണത്തിലെ കള്ളക്കളികൾ; പിണറായി വിജയന് പൂട്ട് വീഴും; കടുത്ത നടപടികളുമായി കേന്ദ്രം | Covid 19

കേരളത്തിന്റെ കോവിഡ് മരണ കണക്കിൽ അവ്യക്തതയുണ്ടെന്ന് കേന്ദ്ര സർക്കാർ. ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ കേരളത്തിലെ കോവിഡ് മരണങ്ങൾ സംബന്ധിച്ച കണക്കിൽ അവ്യക്തതയുണ്ടെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ഡിസംബർ 22 മുതൽ മരിച്ചവരുടെ പേര് കേരളം വെളിപ്പെടുത്താത് എന്തുകൊണ്ടാണെന്ന് പേരുകൾ വ്യക്തമല്ലാത്തത് എന്തുകൊണ്ട് എന്നും കേന്ദ്രസർക്കാർ കേരളത്തോട് ചോദിക്കുന്നു.

അതേസമയം കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിലുള്ള മാനദണ്ഡം ചർച്ച ചെയ്യുന്നതിന് യോഗം വിളിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് കേരളം ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യ സെക്രട്ടറിക്കാണ് ഈ ആവശ്യം ഉന്നയിച്ച് കേരളം കത്ത് നൽകിയത്. എന്നാൽ സർക്കാരിന്റെ ഔദ്യോഗിക കണക്കുകളിൽ ഉൾപെടുത്താൻ വിട്ടുപോയിട്ടുള്ള മരണങ്ങൾ ഇനിയും സംസ്ഥാന സർക്കാരിന് കൂട്ടിച്ചേർക്കാവുന്നതേ ഉള്ളു. അതിനു സമയം അനുവദിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി

ഡിസംബർ, ജനുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ചില കോവിഡ് മരണങ്ങൾ ഔദ്യോഗിക രേഖകകളിൽ ഉൾപ്പെട്ടിട്ടില്ലെന്നാണ് കേന്ദ്ര സർക്കാർ സംശയിക്കുന്നത്.ഡിസംബർ 22 വരെ കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ പേര് വിവരങ്ങൾ സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഡിസംബർ 22 ന് ശേഷം മരിച്ചവരിൽ സ്ത്രീകളും, പുരുഷന്മാരും എത്ര പേരാണെന്ന് മാത്രമേ പ്രസിദ്ധീകരിച്ചിരുന്നുള്ളു. ഈ മാറ്റം സംസ്ഥാന സർക്കാർ എന്തിന് വരുത്തിയെന്നത് വ്യക്തമല്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അഭിപ്രായപ്പെട്ടു.

Related Articles

Latest Articles