കൊച്ചി: ഫോർട്ടുകൊച്ചിയിൽ ക്രിക്കറ്റ് കളിച്ച യുവാക്കളെ നിരോധനാജ്ഞ ലംഘിച്ച് കൂട്ടം കൂടിയെന്നാരോപിച്ച് മര്‍ദ്ദിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാർക്കെതിരെ നടപടി. ആരോപണ വിധേയനായ എസ്‌ഐ സിംഗ്, സിവിൽ പൊലീസ് ഓഫിസർമാരായ സുനിൽ കുമാർ, ഗിരീഷ് എന്നിവരെയാണ് സ്ഥലം മാറ്റിയത്.
ഫോർട്ട്‌കൊച്ചി കസ്റ്റംസ് ജെട്ടിക്ക് സമീപത്തെ പറമ്പിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണ് പൊലീസ് സംഘം എത്തുന്നത്. നിരോധനാജ്ഞ ലംഘിച്ച് കൂട്ടം കൂടിയെന്ന് ആരോപിച്ചായിരുന്നു പൊലീസുകാര്‍ മർദിച്ചത്. അതേസമയം പട്ടിക കഷ്ണം ഉപയോഗിച്ച് ക്രൂരമായി മർദിച്ചെന്നായിരുന്നു യുവാക്കളുടെ പരാതി. തുടര്‍ന്ന് സംഭവത്തില്‍ മട്ടാഞ്ചേരി അസിസ്റ്റന്‍റ് കമ്മിഷണർ വിജയകുമാര്‍ സമര്‍പ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോപണ വിധേയരായ ഉദ്ദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്.