Wednesday, May 15, 2024
spot_img

വീണ്ടും അജ്ഞാതർ പാകിസ്ഥാനിൽ! ഖലിസ്ഥാൻ കമാൻഡോ ഫോഴ്സ് തലവൻ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു

ലാഹോർ : ഖലിസ്ഥാൻ കമാൻഡോ ഫോഴ്സ് തലവനും തീവ്രവാദിയുമായ പരംജിത് സിങ് പഞ്ച്വാർ ( മാലിക് സർദാർ സിങ്) കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ലാഹോറിലെ ജോഹർ ടൗണിൽ രണ്ട് അജ്ഞാതർ ഇയാളെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.രാവിലെ ആറുമണിയോടെ ജോഹർ ടൗണിലെ സൺഫ്ളവർ സിറ്റിക്ക് സമീപത്തെ വസതിയിലേക്ക് അംഗരക്ഷകരുടെ അകമ്പടിയോടെ നടക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് പരംജിത് സിങ്ങിനെ ആക്രമിച്ചത്. സംഭവത്തിൽ അംഗരക്ഷകർക്കും പരുക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഡ്രോൺ ഉപയോഗിച്ച് ഇന്ത്യയിലെ പഞ്ചാബിൽ നിന്നും പാകിസ്ഥാനിലെ പഞ്ച്വാർ ഗ്രാമത്തിലേക്ക് ലഹരികടത്തും ആയുധകടത്തും നടത്തിയിരുന്നയാളായിരുന്നു കൊല്ലപ്പെട്ട പരംജിത് സിങ്. 1986 ലാണ് സോഹാലിലെ ഒരു സഹകരണ ബാങ്കിലെ ജീവനക്കാരനായിരുന്ന പരംജിത് സിങ്, ബന്ധുവായ ലഭ് സിങ്ങിന്‍റെ പ്രേരണയാൽ ഖലിസ്ഥാൻ കമാൻഡോ ഫോഴ്സിൽ ചേരുന്നത്.

1990ൽ ഇന്ത്യൻ സുരക്ഷാ സേന ലഭ് സിങ്ങിനെ വധിച്ചതോടെ പരംജിത് സിങ് ഖലിസ്ഥാൻ കമാൻഡോ ഫോഴ്സിന്‍റെ നേതൃത്വം ഏറ്റെടുത്തു. ‘മോസ്റ്റ് വാണ്ടഡ് ഭീകരരുടെ’ പട്ടികയിലുള്ള പരംജിത് സിങ്ങിനെ പാകിസ്ഥാൻ സംരക്ഷിക്കുന്നതായി ആരോപണമുയർന്നിരുന്നു. അതിർത്തി വഴിയുള്ള ആയുധക്കടത്തും ലഹരിക്കടത്തും വഴിയാണ് ഇയാൾ ഖലിസ്ഥാൻ കമാൻഡോ ഫോഴ്സിന്റെ പ്രവർത്തനത്തിന് ആവശ്യമായ പണം കണ്ടെത്തിയിരുന്നത്. പരംജിത് സിങ് പാകിസ്ഥാനിൽ ഇല്ലെന്നാണ് പാക് സർക്കാറിന്റെ വാദം. ലഹോറിലാണ് പരംജിത് സിങ് താമസിച്ചിരുന്നതെങ്കിലുംഇയാളുടെ ഭാര്യയും മക്കളും ജർമ്മനിയിലേക്ക് താമസം മാറ്റിയിരുന്നു.

Related Articles

Latest Articles