ട്വിറ്ററില്‍ ട്വിറ്റര്‍ ബ്ലൂ എന്ന സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിച്ച് കമ്പനിയുടെ വരുമാനമുയർത്താനുള്ള ഇലോൺ മസ്കിന്റെ നീക്കങ്ങൾക്ക് കടുത്ത തിരിച്ചടി. തുടക്കത്തില്‍ ഈ പദ്ധതിയോട് അനുകൂല നിലപാട് സ്വീകരിച്ചിരുന്നസാധാരണ ഉപഭോക്താക്കള്‍ കൂട്ടത്തോടെ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാൻ ഒഴിവാക്കുകയാണെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിലാണ് ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ 30 വരെയുള്ള കണക്കനുസരിച്ച് ഉപഭോക്താക്കളില്‍ 6,40,000 പേരെ മാത്രമേ ട്വിറ്റര്‍ ബ്ലൂ എന്ന സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനിലേക്ക് പണം ചിലവാക്കിയിട്ടുള്ളു.
പദ്ധതി പ്രഖ്യാപിച്ച് തുടക്കത്തില്‍ തന്നെ ട്വിറ്റര്‍ ബ്ലൂവിന്റെ ഭാഗമായ 1.5 ലക്ഷം വരിക്കാരില്‍ 68,157 സബ്‌സ്‌ക്രൈബര്‍മാര്‍ മാത്രമാണ് ഇപ്പോഴും പ്ലാനിൽ തുടരുന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആദ്യ വരിക്കാരില്‍ 80,000-ല്‍ ഏറെ പേര്‍ പ്ലാനില്‍നിന്ന് പിന്‍മാറിയിട്ടുണ്ട്.
നീല നിറത്തിലുള്ള ചെക്ക് മാര്‍ക്ക് ഉള്ള ട്വിറ്റര്‍ ബ്ലൂ വരിക്കാരില്‍ 2,91,183 പേര്‍ക്കും 1000-ല്‍ താഴെ മാത്രമാണ് ഫോളോവര്‍മാരുള്ളത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതില്‍ 1,07,492 പേര്‍ക്ക് നൂറില്‍ താഴെ മാത്രമാണ് ഫോളോവര്‍മാരുള്ളത്. 3,352 ട്വിറ്റര്‍ ബ്ലൂ വരിക്കാര്‍ക്ക് ഫോളോവര്‍മാര്‍ ആരുമില്ല.
അതേസമയം, ഇലോണ്‍ മസ്‌ക് കമ്പനി ഏറ്റെടുക്കുന്നതിന് മുമ്പ് സൗജന്യമായി വെരിഫിക്കേഷന്‍ ചെക്ക്മാര്‍ക്ക് നൽകിയ അക്കൗണ്ടുകളില്‍നിന്ന് ചെക്ക്മാര്‍ക്ക് നീക്കം ചെയ്യാനും അവരെയെല്ലാം പണം നല്‍കിയുള്ള സബ്‌സ്‌ക്രിപ്ഷന്റെ ഭാഗമാക്കാനുമുള്ള നടപടിയില്‍ നിന്ന് കമ്പനി പിന്‍മാറിയിരുന്നു.നീക്കത്തിൽ കടുത്ത എതിർപ്പ് ഉയർന്നതിനെത്തുടർന്ന് പ്രശസ്തരായ പല വ്യക്തികളുടേയും അക്കൗണ്ടുകളിലെ ബ്ലൂ ടിക്ക് സൗജന്യമായി തന്നെ ട്വിറ്റർ നിലനിര്‍ത്തുകയും ചെയ്തു.