ദില്ലി:പെട്രോൾ ജി എസ് ടിയിൽ കൊണ്ടുവരണം എന്ന് രാജ്യത്ത് മുറവിളി ഉയരവെ, പെട്രോളിയം ഉത്പന്നങ്ങള്‍ കൂടി ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം അംഗീകരിക്കില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ ഇന്ധന വാറ്റ് നികുതി കുറയ്ക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജിഎസ്ടിക്കു പുറത്ത് മദ്യവും ഇന്ധനവും ആണ് ശേഷിക്കുന്നത്. സംസ്ഥാനങ്ങളുടെ ശേഷിച്ച നികുതി അവകാശം കൂടി കവരാന്‍ അനുവദിക്കാനാകില്ല. ഇന്ധനം, മദ്യം എന്നിവയില്‍ മാത്രമാണു സംസ്ഥാന സര്‍ക്കാരിനു നികുതി അവകാശമുള്ളത്. അതു കൂടി കേന്ദ്രത്തിനു നല്‍കുന്നത് സംസ്ഥാന താത്പര്യത്തിന് എതിരാണ്. അതിനാല്‍ സമ്മതിക്കില്ല. പെട്രോളിനും മദ്യത്തിനും അടുത്തിടെ കേരളം നികുതി കൂട്ടിയിട്ടില്ലെന്നും ബാലഗോപാല്‍ പറഞ്ഞു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona