കൊല്‍ക്കത്ത : വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങിനിടെ ജനക്കൂട്ടം ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കി. സംഭവത്തിൽ പ്രതിഷേധമെന്നോണം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കേന്ദ്രമന്ത്രിമാർക്കൊപ്പം വേദിയിൽ ഇരിക്കാതെ സദസിൽ ഇരുന്നു.
ഹൗറ സ്റ്റേഷനില്‍ ഇന്ന് രാവിലെ നടന്ന ചടങ്ങിനിടെയായിരുന്നുസംഭവം അരങ്ങേറിയത്. ന്യൂ ജല്‍പൈഗുരിയിലേക്കുള്ള ട്രെയിനിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങിനിടെ വേദിയിലേക്ക് കയറാന്‍ മമത തയ്യാറായില്ല. ഫ്ലാഗ് ഓഫ് ചെയ്യുന്നതിന് മുൻപാണ് റെയിൽവേ സ്റ്റേഷനിൽ ജനക്കൂട്ടം ജയ്ശ്രീറാം മുഴക്കിയത്. കേന്ദ്ര റെയില്‍മന്ത്രി അശ്വിനി വൈഷ്‌ണവും ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസും മമതയെ അനുനയിപ്പിച്ച് വേദിയിലേക്ക് വിളിച്ചെങ്കിലും മമത വേദിയിൽ തന്നെ തുടർന്നു.